വെള്ളാപ്പള്ളി ഏറ്റവും അപകടകാരിയായ സാമുദായിക നേതാവ്; നടേശനോട് കേരള മന:സാക്ഷി പൊറുക്കില്ലെന്നും സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍

കോഴിക്കോട്: മാന്‍ഹോള്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച നൗഷാദിനെതിരെ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവനക്കെതിരെ ഫെയ്‌സ് ബുക്കിലാണ് പ്രമുഖ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചത്. കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ അപകടകാരിയായ സാമുദായിക നേതാവ് വെള്ളാപ്പള്ളി നടേശനാണെന്ന് ബി ഉണ്ണിക്കൃഷ്ണന്‍ അഭിപ്രായപ്പെട്ടു. നൗഷാദിന്റെ ഓര്‍മ്മയെ അവഹേളിച്ച വെള്ളാപ്പള്ളിയോട് കേരള മന:സാക്ഷി പൊറുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ പാര്‍ട്ടിയുണ്ടാക്കുമ്പോള്‍ അതിന് ജര്‍മ്മനിയുടെ ഏകാധിപതിയായിരുന്ന ഹിറ്റ്‌ലറിന്റെ സ്വസ്തിക തന്നെ മതിയെന്ന് ബി ഉണ്ണിക്കൃഷ്ണന്‍ ഫെയ്‌സ്ബുക്കിലൂടെ പരിഹസിച്ചു.

കേരളത്തില്‍ മരിക്കുന്നെങ്കില്‍ മുസ്ലീമായി മരിക്കണമെന്നാണ് വെള്ളാപ്പള്ളി പരിഹസിച്ചത്. നൗഷാദ് മരിച്ചപ്പോള്‍ കുടുംബത്തിന് ജോലിയും പത്ത് ലക്ഷം രൂപയും നല്‍കിയതായി വെള്ളാപ്പള്ളി ആരോപിച്ചു. ഇവിടെ ജാതിയും മതവുമില്ല. എന്നാല്‍ അപകടത്തില്‍ മരിച്ച ഹാന്‍ഡ്‌ബോള്‍ താരങ്ങളുടെ കുടുംബത്തെ സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തുകയുണ്ടായി. അതിനെതിരെയായിരുന്നു ബി. ഉണ്ണികൃഷ്ണന്റെ പ്രതികരണം.

© 2024 Live Kerala News. All Rights Reserved.