വാഷിംഗ്ടണ്‍: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത യുവതി അറസ്റ്റിൽ. യുഎസ് വനിതയായ അലീസ ആൻ സിൻജറിൻ എന്ന ഇരുപത്തി മൂന്നുകാരിയാണ് ടാംപ പൊലീസിന്റെ പിടിയിലായത്.
14 വയസുകാരിയെന്ന് വിശ്വസിപ്പിച്ചാണ് യുവതി ആണ്‍കുട്ടികളുമായി ബന്ധം സ്ഥാപിക്കുന്നത്. ഇങ്ങനെ ബന്ധം സ്ഥാപിച്ച ഒരു കുട്ടിയെ 30 തവണ പീഡനത്തിനിരയാക്കിയെന്ന് ടാംപ പൊലീസ് പറയുന്നു. യുവതിയുടെ അറസ്റ്റ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ നാലോളം ആണ്‍കുട്ടികള്‍ ഇവർക്കെതിരെ രംഗത്തെത്തി. സമാനമായി തങ്ങളെയും പീഡനത്തിരയാക്കിയെന്നാണ് ഇവർ പൊലീസിനോട് വെളിപ്പെടുത്തിയത്.
12-15 വയസുള്ള ആണ്‍കുട്ടികളെയാണ് അലീസ സിൻജർ സമീപിക്കാറുള്ളത്. ഇവരെ നിർബന്ധിപ്പിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി വീഡിയോ ദൃശ്യങ്ങള്‍ പകർത്തുമായിരുന്നു.