ഒമിക്രോണ്‍; നിയന്ത്രണം കടുപ്പിച്ചു; കല്യാണ, മരണാനന്തര ചടങ്ങുകളില്‍ പങ്കൊടുക്കുന്ന ആളുകളുടെ എണ്ണം കുറച്ചു; രാത്രികാല നിയന്ത്രണം തുടരില്ല

തിരുവനന്തപുരം: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ നിയന്ത്രണം കടുപ്പിച്ചു. കല്യാണം ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. കല്യാണം, മരണാനന്തര ചടങ്ങുകള്‍, മറ്റു സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികള്‍ എന്നിവ അടച്ചിട്ട മുറികളില്‍ 75, തുറസ്സായ സ്ഥലങ്ങളില്‍ 150 എന്നിങ്ങനെ പരിമിതപ്പെടുത്താനാണ് യോഗം തീരുമാനിച്ചത്.
എല്ലാ രാജ്യങ്ങളില്‍ നിന്നും വരുന്ന രോഗ ലക്ഷണങ്ങളുള്ളവരുടെ പരിശോധന എയര്‍പോര്‍ട്ടുകളില്‍ ശക്തിപ്പെടുത്തണം. ഇതുവരെ കോവിഡ് മരണ ധനസഹായത്തിന് അപേക്ഷിക്കാത്തവര്‍ ഉടന്‍ തന്നെ അപേക്ഷിക്കണം. കൈയില്‍ കിട്ടിയ അപേക്ഷകളില്‍ നടപടി താമസിപ്പിക്കരുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.അതേസമയം ഒമിക്രോണ്‍ കേസുകള്‍ കൂടുന്നുണ്ടെങ്കിലും സംസ്ഥാനത്ത് രാത്രികാലനിയന്ത്രണം തുടരേണ്ടതില്ലെന്ന് അവലോകന യോഗത്തില്‍ തീരുമാനിച്ചു. നിലവില്‍ കേരളത്തില്‍ 181 ഒമൈക്രോണ്‍ ബാധിതരാണ് ഉള്ളത്.

© 2024 Live Kerala News. All Rights Reserved.