വിമർശനങ്ങൾക്കുള്ള മറുപടിയെന്നോണം ഇന്ത്യയുടെ വൈവിധ്യപൂർണമായ ദേശീയതയെക്കുറിച്ച് ആർഎസ്എസ് വേദിയിൽ വാചാലനായി പ്രണബ് മുഖർജി. ഇന്ത്യയുടെ ആത്മാവ് ബഹുസ്വരതയും സഹിഷ്ണുതയുമാണെന്നും മതം, അസഹിഷ്ണുത എന്നിവകൊണ്ട് ഇന്ത്യയെ നിർവചിക്കാനുള്ള ശ്രമം രാജ്യത്തിന്റെ നിലനിൽപ് തന്നെ അപകടത്തിലാക്കുമെന്നും മുൻ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രണബ് മുഖർജി. ഇന്ത്യയുടെ ദേശീയ അസ്തിത്വം ആവിർഭവിച്ചിരിക്കുന്നത് സാർവലൗകികതയിലും സഹവർത്തിത്വത്തിലും ഉൗന്നിയാണെന്നും ബഹുസ്വരതയിലും സഹിഷ്ണുതയിലും അധിഷ്ഠിതമായ നാനാത്വമാണ് രാജ്യത്തിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു.
‘‘ഭാരതമെന്ന നമ്മുടെ രാജ്യത്തെയും അതിന്റെ ദേശീയതയെയും ബഹുസ്വരതയെയും കുറിച്ച എന്റെ റ കാഴ്ചപ്പാടുകൾ പങ്കുവെക്കാനാണ് ഞാനിവിടെ എത്തിയിരിക്കുന്നത്. എല്ലാവിധ ഭയത്തിൽനിന്നും അക്രമത്തിൽനിന്നും മുക്തമായ പൊതുവ്യവഹാരമായിരിക്കണം നമ്മുടേത്’’ -മുഖർജി അഭിപ്രായപ്പെട്ടു.
കോൺഗ്രസിന്റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് പ്രണബ് ആർ.എസ്.എസ് പരിപാടിക്കെത്തിയത്. ബഹുസ്വരതയിൽ വിശ്വസിക്കുന്ന ദശലക്ഷക്കണക്കിന് കോൺഗ്രസ് പ്രവർത്തകരെ പ്രണബിന്റെ നടപടി ചൊടിപ്പിച്ചതായി കോൺഗ്രസ് നേതാവ് ആനന്ദ് ശർമ ട്വിറ്ററിൽ പറഞ്ഞു. പ്രണബിൽനിന്ന് ഇൗ നടപടി പ്രതീക്ഷിച്ചതല്ലെന്ന് മുതിർന്ന നേതാവ് അഹമ്മദ് പട്ടേലും പറഞ്ഞു.
ചടങ്ങിൽ പെങ്കടുക്കുക വഴി പ്രണബ് ആർ.എസ്.എസിനും ബി.ജെ.പിക്കും വ്യാജ പ്രചാരണത്തിനുള്ള അവസരം നൽകുകയാണെന്ന് അേദ്ദഹത്തിെൻറ മകളും കോൺഗ്രസ് നേതാവുമായ ശർമിഷ്ഠ മുഖർജി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മറ്റ് നിരവധി നേതാക്കളും ദിവസങ്ങൾക്കുമുേമ്പ പ്രണബിനോട് ആർ.എസ്.എസ് ആസ്ഥാനത്തേക്ക് പോകരുതെന്ന അഭ്യർഥന നടത്തിയിരുന്നു.