തൃശൂരില്‍ ഭിന്നലിംഗക്കാര്‍ക്ക് നേരെ പോലീസ് അതിക്രമം;മൂന്ന് പേര്‍ക്ക് പരുക്ക്;ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചെന്നും ആരോപണം

തൃശൂര്‍: കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് പരിസരത്ത് വച്ച് ഭിന്നലിംഗക്കാര്‍ക്ക് നേരെ പൊലീസ് അതിക്രമം.ഇന്നലെ രാത്രി വീട്ടിലേക്ക് പോകാനായി ബസ് കാത്തുനിന്ന ഭിന്നലിംഗക്കാരായ മൂന്നുപേര്‍ക്കെതിരെയാണ് പൊലീസ് ഒരു കാരണവുമില്ലാതെ അക്രമിച്ചത്. ഗരഞ്ജിനി, ദീപ്തി, അലീന എന്നിവര്‍ക്ക് പൊലീസ് മര്‍ദനത്തില്‍ പരിക്കേറ്റത്. ബസ് സ്റ്റാന്റിന്റെ പരിസരത്തുള്ള ഹോട്ടലില്‍ നിന്ന ഭക്ഷണം കഴിച്ച് പുത്തിറങ്ങുമ്പോഴാണ് പൊലീസ് സ്ഥലത്തെത്തി ചോദ്യംചെയ്യുകയും മര്‍ദിക്കുകയുമായിരുന്നെന്ന് ഇവര്‍ പറയുന്നു. യാതൊരു പ്രകോപനവുമില്ലാതെ ചൂരല്‍വടിയെടുത്ത് തലങ്ങുംവിലങ്ങും തങ്ങളെ അടിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവര്‍ ആരോപിക്കുന്നു.
പൊലീസ് ജീപ്പിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ പുറത്തിറങ്ങി ചൂരല്‍വടിയെടുത്ത് തലങ്ങുംവിലങ്ങും അടിച്ചു. കൈകാലുകള്‍ക്കും തുടയ്ക്കും നെഞ്ചിലുമെല്ലാം അടിയേറ്റു. അടുത്തയിടെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയവരും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു.പരുക്കേറ്റതിനെ തുടര്‍ന്ന് തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയെങ്കിലും ചില ഡോക്ടര്‍മാര്‍ ചികിത്സ നിഷേധിക്കുകയും ഇറക്കിവിടാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്.ആദ്യം ഒരു ഡോക്ടര്‍വന്ന് പരിശോധിച്ചെങ്കിലും, മറ്റൊരു ഡോക്ടര്‍ ഇവരെ ഇറക്കിവിടാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഇവര്‍ എല്‍ജിബിടി പ്രവര്‍ത്തകയായ ശീതള്‍ ശ്യാമിനെ ബന്ധപ്പെടുകയും, അവര്‍ ആശുപത്രിയിലെത്തുകയും ചെയ്തു.ഏറെ നേരത്തെ വാക്കുതര്‍ക്കത്തിനൊടുവിലാണ് പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്.

© 2024 Live Kerala News. All Rights Reserved.