സഹായം തേടി ലക്ഷ്മി നായരും അച്ഛനും സിപിഐ ആസ്ഥാനത്ത്;ചര്‍ച്ച തങ്ങളോടല്ല വിദ്യാര്‍ത്ഥികളോടാണ് നടത്തേണ്ടതെന്ന് നേതാക്കളുടെ മറുപടി

തിരുവനന്തപുരം:ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന  സമരം ഒത്തുതീര്‍ക്കാന്‍ ലക്ഷ്മി നായരും അച്ഛനും അക്കാദമി ഡയറക്ടറുമായ എന്‍. നാരായണന്‍ നായരും സിപിഐ സംസ്ഥാന നേതാക്കളെ കണ്ടു. എസ്എഫ്‌ഐ പിന്‍മാറിയെങ്കിലും എഐഎസ്എഫ് അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ സമരത്തില്‍ തന്നെ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തിലാണ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.വ്യാഴാഴ്ച ഉച്ചയോടെ പാര്‍ട്ടി ആസ്ഥാനമായ എം എന്‍ സ്മാരകത്തിലെത്തിയാണ് കാനം രാജേന്ദ്രന്‍ അടക്കമുള്ള നേതാക്കളെ കണ്ടത്. സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫിനോട് സമരത്തില്‍ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ടു. എന്നാല്‍, ചര്‍ച്ച തങ്ങളോടല്ല വിദ്യാര്‍ത്ഥികളോടാണ് നടത്തേണ്ടതെന്ന് നേതാക്കള്‍ മറുപടി നല്‍കി. ചര്‍ച്ചയ്ക്കായി എസ്എഫ്‌ഐയെ മാത്രം വിളിച്ചതിലുള്ള അസംതൃപ്തിയും കാനം അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.കാനത്തിന് പുറമെ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു, ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

© 2024 Live Kerala News. All Rights Reserved.