ആംബുലന്‍സിന് നല്‍കാന്‍ പണമില്ല;ഭാര്യയുടെ മൃതദേഹവുമായി കുഷ്ഠരോഗിയായ യാചകന്‍ ഉന്തുവണ്ടി തള്ളിയത് 60 കിലോമീറ്റര്‍; വീഡിയോ കാണാം

തെലങ്കാന: ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിനാല്‍ കുഷ്ഠരോഗിയായ യാചകന്‍ ഭാര്യയുടെ മൃതദേഹം ഉന്തുവണ്ടിയില്‍ കിടത്തി 60 കിലോമീറ്റര്‍ തള്ളിക്കൊണ്ടുപോയി. ഹൈദരാബാദ് നഗരത്തിലെ ക്ഷേത്രപരിസരത്തു ഭിക്ഷ യാചിച്ചു വന്ന രാമുലുവാണ് (53) ഭാര്യയുടെ മൃതദേഹവുമായി ഉന്തുവണ്ടിയില്‍ തള്ളിക്കൊണ്ടു പോയത്. ഹൈദരാബാദ് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് ഭാര്യ കവിത(46) മരിച്ചത്. സ്വദേശമായ സങ്കാറെഡ്ഡിയിലേക്ക് മൃതദേഹം എത്തിക്കാന്‍ ആശുപത്രി അധികൃതര്‍ 5000 രൂപയാണ് രാമുലുവിനോട് ആവശ്യപ്പെട്ടത്. പണമില്ലാത്തതിനാല്‍ മൃതദേഹം ഉന്തുവണ്ടിയിലാക്കി നടത്തം ആരംഭിച്ച ഇദ്ദേഹത്തിന് രാത്രിയില്‍ വഴി തെറ്റുകയും 60 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു ടൗണായ വികാരാബാദില്‍ എത്തിച്ചേരുകയുമായിരുന്നു. രാമുലുവിനോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ പ്രദേശവാസികള്‍ വികാരാബാദ് ടൗണ്‍ സബ് ഇന്‍സ്‌പെക്ടര്‍ രവിയെ വിവരം അറിയിച്ചു. തുടര്‍ന്ന് രമേശ് കുമാര്‍ എന്ന അഭിഭാഷകന്റെ സഹായത്തോടെ പൊലീസ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്.

© 2024 Live Kerala News. All Rights Reserved.