കാമുകനെ കാണുവാന്‍ തലസ്ഥാനത്ത് ട്രെയിനിറങ്ങിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു: യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി അറസ്റ്റില്‍

തിരുവനന്തപുരം: കാമുകനെ കാണുന്നതിന് വേണ്ടി തലസ്ഥാനത്ത് രാത്രി ട്രെയിനിറങ്ങിയ ഇരുപത്തിയൊന്നുകാരിയെ പീഡിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി കാട്ടാക്കട തൂങ്ങാംപാറ മാവുവിള സീയോണ്‍ മന്ദിരത്തില്‍ സൂസന്‍ എന്ന് വിളിക്കുന്ന സാം ജെ.വല്‍സലനാണ് (36) അറസ്റ്റിലായത്. പാലക്കാട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ കൊറ്റം പള്ളി വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു.വിഗ്രഹ മോഷണം, പിടിച്ചുപറി ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സാം. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിന് ആധാരമായ സംഭവം. പാലക്കാട്ടെ അഗതിമന്ദിരത്തില്‍ അന്തേവാസിയായ പെണ്‍കുട്ടിയെയാണ് മാനഭംഗത്തിനിരയായത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി മൊബൈലിലൂടെ പരിചയപ്പെട്ട കാമുകനെ കാണാനായി തിരുവനന്തപുരത്തേക്കു ട്രെയിനില്‍ പോയ തായി വിവരം ലഭിച്ചു. 11 മണിക്ക് എത്തേണ്ട വണ്ടി ഒന്‍പതരക്കേ എത്തിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ കയറിയ യുവതി നെയ്യാറ്റിന്‍കരയിലേക്ക് പുറപ്പെടുകയായിരുന്നു. ഓട്ടോയ്ക്ക് കൊടുക്കുന്നതിനാവശ്യമായ പണം കൈവശമില്ലാതിരുന്നതിനാല്‍ തിരികെ റെയില്‍വേ സ്‌റ്റേഷനിലേക്കു തന്നെ പോകാമെന്ന് പറഞ്ഞു. ഇപ്രകാരം തിരിച്ചുവരുന്നതിനിടെ നേമത്ത് സബ് രജിസ്ട്രാര്‍ ഓഫീസിനു സമീപം ആളൊഴിഞ്ഞ ഭാഗത്ത് ഓട്ടോ നിര്‍ത്തി സാം യുവതിയെ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് തമ്പാനൂര്‍ സ്‌റ്റേഷന്‍ പരിസരത്ത് ഇറക്കിവിട്ടു. അതിനിടെ പാലക്കാടുനിന്നും വിവരം അറിയിച്ചതനുസരിച്ച് തിരുവനന്തപുരത്തെ നിര്‍ഭയ അംഗങ്ങള്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയിരുന്നു. പ്രതികള്‍ പീഡനം വിവരം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ തിരികെ റെയില്‍വേ സ്‌റ്റേഷനിലെത്തിച്ചു. ഇതിനിടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പാലക്കാട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പിന്നീട് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. അമ്മയുടെ മരണവും മകളെ ഉപദ്രവിച്ചതില്‍ പിതാവ് ജയിലിലായതോടെയാണ് പെണ്‍കുട്ടി നിര്‍ഭയയില്‍ എത്തിയത്.

© 2024 Live Kerala News. All Rights Reserved.