തെലങ്കാനയില്‍ ബസ്സ് കനാലിലേക്ക് മറിഞ്ഞ് പത്ത് മരണം ; അപകടകാരണം ഡ്രൈവറുടെ അശ്രദ്ധ; അമിതവേഗതയില്‍ പാലത്തില്‍ കയറിയ ബസ്സ് ബ്രേക്കിട്ടു

ഹൈദരാബാദ്: തെലങ്കാനയിലെ ഖമ്മാമിലാണ് അമിതവേഗതിയിലെത്തിയ ബസ്സ് കനാലിലേക്ക് മറിഞ്ഞ് 10 പേര്‍ മരിച്ചു. ഏഴു പേര്‍ സംഭവസ്ഥലത്തും മൂന്നു പേര്‍ ആശുപത്രിയിലും വച്ചാണ് മരിച്ചെന്നാണ് വിവരം. പതിനെട്ട് പേര്‍ക്ക് പരുക്കേറ്റു. ഹൈദരാബാദില്‍ നിന്നും ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി കിനഡയിലേക്ക് പോയ സ്വകാര്യ കമ്പനിയുടെ ബസാണ് അപകടത്തില്‍പെട്ടത്. നായകന്‍ഗുഡമില്‍ നിയന്ത്രണം വിട്ട ബസ് നാഗാര്‍ജുനസാഗര്‍ കനാലിന്റെ പാലം തകര്‍ത്ത് താഴെയ്ക്ക് പതിച്ചെന്നാണ് ദൃക്‌സാക്ഷികളുടെ വിശദീകരണം. പരുക്കേറ്റവരെ ഖമ്മാമിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡ്രൈവറുടെ അനാസ്ഥയാണ് അപകടകാരണമെന്ന് പോലീസ് വ്യക്തമാക്കി. അമിത വേഗതയിലായിരുന്ന ബസ് പാലത്തില്‍ കയറിയപ്പോള്‍ പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടത്തിന് ഇടയാക്കിയത്. പുലര്‍ച്ചെയുണ്ടായ ദുരന്തത്തിന്റെ നടുക്കത്തിലാണിപ്പോഴും തെലങ്കാന.

© 2024 Live Kerala News. All Rights Reserved.