മിമിക്രി- സിനിമ താരം സാഗര്‍ ഷിയാസ് വിടവാങ്ങി; എഴുപത്തിയഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്; അന്ത്യം വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന്

മൂവാറ്റുപുഴ: സിനിമാതാരവും മിമിക്രി കലാകാരനുമായ സാഗര്‍ ഷിയാസ് (50) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചോറ്റാനിക്കര ടാറ്റാ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കലാഭവന്‍, കൊച്ചിന്‍ സാഗര്‍ എന്നീ മിമിക്രി ട്രൂപ്പുകളിലൂടെയാണ് ഷിയാസിന്റെ വളര്‍ച്ച. മാനത്തെ കൊട്ടാരം ,അമര്‍ അക്ബര്‍ ആന്റണി, ബാംഗല്‍ര്‍ ഡേയ്‌സ്, മായാവി, ഒന്നാമന്‍, ദുബായ്, ജൂനിയര്‍ മാന്‍ട്രേക്ക്, ഉദയം, ദ കിങ് മേക്കര്‍ ലീഡര്‍, ദുബായ്, കണ്ണാടിക്കടവത്ത്, പഞ്ചപാണ്ഡവര്‍, അഞ്ചരക്കല്ലാണം, കല്യാണഉണ്ണികള്‍ തുടങ്ങി എഴുപത്തിയഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്്. മൂവാറ്റുപുഴ അടൂപറമ്പ് കമ്പനിപ്പടി തെങ്ങുംമൂട്ടില്‍ പരേതരായ സുലൈമാന്റെയും സൈനബയുടെയും മകനാണ് ഷിയാസ്.

© 2024 Live Kerala News. All Rights Reserved.