കേരളം വിട്ടവരില്‍ നാലു പേര്‍ ശ്രീലങ്കയിലെ ദമ്മാജ് സലഫികളുടെ സ്ഥാപനത്തിലെത്തി; ഭീകരാവദത്തെക്കുറിച്ചുള്ള ചര്‍ച്ചയിലും പങ്കെടുത്തു

കൊളംബോ: കേരളം വിട്ട മലയാളികളില്‍ നാല് പേര്‍ ശ്രീലങ്കയിലെ ദമ്മാജ് സലഫികളുടെ സ്ഥാപനത്തിലെത്തിയതായി സ്ഥിരീകരിച്ചു. ഇക്കാര്യം സ്ഥാപന മേധാവി നവാസ് അല്‍ഹിന്ദി സ്ഥിരീകരിക്കുന്ന ഓഡിയോ സന്ദേശം റിപ്പോര്‍ട്ടര്‍ ടിവി പുറത്തുവിട്ടു. പാലക്കാട് സ്വദേശി യഹ്‌യ, പടന്ന സ്വദേശി അഷ്ഫാഖ്, ഉടുമ്പന്തലയിലെ അബ്ദുല്‍ റാഷിദ് എന്നിവരാണ് ശ്രീലങ്കയിലെ സലഫി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇവര്‍ പഠനം നടത്തിയതായുള്ള വിവരം പുറത്ത് വന്നത്. അല്‍ഖഇദ, ഐഎസ്, ഖവാരിജുകള്‍ എന്നിവരെക്കുറിച്ചും ഇവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തതായി നവാസ് അല്‍ഹിന്ദി പറഞ്ഞു. ദിവസങ്ങള്‍ക്ക് ശേഷം അസംതൃപ്തി പ്രകടിപ്പിച്ച് ഇവര്‍ സ്ഥാപനം വിടുകയായിരുന്നു. കാണാതായവര്‍ യമന്‍ ദമ്മാജിലെ തീവ്ര സലഫി വിഭാഗത്തിന്റെ ആശയ പ്രചാരകരാണെന്ന് ബന്ധുക്കള്‍ നേരത്തെ പറഞ്ഞിരുന്നു. കേരളത്തില്‍ പൂര്‍ണ മുസ്‌ലിമായി ജീവിക്കാന്‍ കഴിയില്ലെന്നായിരുന്നു ഇവരുടെ വിശ്വാസം. കാഫിറുകളും മുജ് രിക്കുകളുമുള്ള ഇന്ത്യയില്‍ ഇ്സ്ലാമായി ജീവിക്കാനാവില്ലെന്ന് ഇവര്‍ വ്യക്തമാക്കിയിരുന്നു.മതവിജ്ഞാനങ്ങളല്ലാത്തതെല്ലാം ഉപകാരമില്ലാത്തതാണെന്നാണ് ഇവരുടെ വിശ്വാസം. പലരും ആഡംബര ജീവിതം ഉപേക്ഷിച്ച് മതപഠനത്തില്‍ മാത്രം മുഴുകി. ആധുനിക സംവിധാനങ്ങളോ ആഡംബരങ്ങളോ ഇല്ലാത്ത ഇസ്ലാമിക ലോകത്ത് എത്തിയെന്നും ഇതില്‍ ഏറെ സന്തുഷ്ടരാണെന്നും് അഷ്ഫാക്കിന്റെ സന്ദേശത്തില്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.