വിവാഹ വാഗ്ദാനം നിരസിച്ച പതിനേഴുകാരിയെ കഴുത്തറുത്തു കൊന്നു; പ്രതി പിടിയില്‍

ഹൈദരാബാദ്: വിവാഹ വാഗ്ദാനം നിരസിച്ചതിനെ തുടര്‍ന്ന് 17 വയസുകാരിയെ യുവാവ് കഴുത്തറത്ത് കൊന്നു. തെലുങ്കാനയിലെ അദിലാബാദിസ്വദേശി സന്ധ്യയയാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് സന്ധ്യയുടെ അയല്‍വാസിയായ മാഹേഷി(22)നെ പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച വൈകുന്നേരം ഭായിന്‍സ ടൗണിലായിരുന്നു സംഭവം. ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് സന്ധ്യയ്ക്ക് നേരെ ആക്രണമമുണ്ടായത്. കഴുത്തറത്ത് സന്ധ്യയെ കൊലപ്പെടുത്തിയ ശേഷം പ്രതി ഓടി രക്ഷപെട്ടു. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രക്തത്തില്‍ കുളിച്ചുവീണ സന്ധ്യ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ഇയാളുടെ ശല്യം സഹിക്കാനാവാതെ സന്ധ്യ വീട്ടില്‍ ഇക്കാര്യം പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് സന്ധ്യയുടെ വീട്ടുകാര്‍ മഹേഷിനെതിരെ പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടു കൂട്ടരെയും വിളിച്ച പോലീസ് വിളിച്ച് പ്രശ്നം പരിഹരിച്ച് മഹേഷിനെതിരെ നടപടിയൊന്നും എടുക്കാതെ ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിച്ചതിന് പിന്നാലെയാണ് യുവാവിന്റെ ക്രൂരതയ്ക്ക് പെണ്‍കുട്ടി ഇരയായത്.

© 2024 Live Kerala News. All Rights Reserved.