വയനാട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ കടുവ ചത്തു; തിരുവനന്തപുരം ലയണ്‍ സഫാരി പാര്‍ക്കില്‍ ചികിത്സയിലായിരുന്നു

ബത്തേരി: വയനാട് പള്ളിവയലില്‍ ജനവാസകേന്ദ്രത്തില്‍ അവശനിലയില്‍ കണ്ടെത്തിയ കടുവ ചത്തു. ശരീരത്തിന്റെ പിന്‍ഭാഗത്ത് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരം ലയണ്‍ സഫാരി പാര്‍ക്കില്‍ ചികിത്സയ്ക്ക് എത്തിച്ചിരുന്നു. ചികിത്സയ്ക്കിടെയാണ് കടുവ ചത്തത്. വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ അകപ്പെട്ടത് മുറിവേറ്റ നിലയില്‍ ആയിരുന്നു. എട്ടുവയസുള്ള പെണ്‍കടുവയാണ് വനം വകുപ്പ്് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത്. 2012 മുതല്‍ വയനാട് വന്യജീവി സങ്കേതത്തില്‍ കണ്ടുവരുന്ന കടുവയാണിത്.
വെള്ളക്കെട്ട് മണിയുടെ കാപ്പിത്തോട്ടത്തിലാണ് ആദ്യം കടുവയെ നാട്ടുകാര്‍ കണ്ടെത്തിയത്. വനപാലകരെത്തി കാട്ടിലേക്ക് തിരികെ കയറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് വനപാലകര്‍ തയാറാക്കിയ കുട്ടില്‍ കുടുക്കുകയായിരുന്നു. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ വയനാട്ടില്‍നിന്ന് പിടികൂടുന്ന നാലാമത്തെ കടുവയാണിത്.

© 2024 Live Kerala News. All Rights Reserved.