തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്ത് അഞ്ച് ലക്ഷം ഏക്കര്‍ ഭൂമിയില്‍ തിരിമറി നടന്നെന്ന് നിയമമന്ത്രി എ.കെ ബാലന്‍. ഐജി എസ് ശ്രീജിത്ത് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. കരുണ എസ്റ്റേറ്റ് അടക്കമുള്ള വിവാദ ഭൂമി ഇടപാടുകള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അന്വേഷിക്കും. അന്വേഷണം എങ്ങനെ വേണമെന്ന് മന്ത്രിസഭാ ഉപസമിതി തീരുമാനിക്കും.