മലയാളി അധ്യാപികയുടെ നഗ്ന ദൃശ്യങ്ങള്‍ മൊബൈല്‍ഫോണ്‍ കാമറയില്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു; ബാംഗ്ലൂര്‍ സ്വകാര്യ എഞ്ചിനീയറിംഗ് കോളജിലെ മലയാളി വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്; ദൃശ്യങ്ങളില്‍ ബാത്ത് റൂമില്‍ നിന്നുള്ളതും

ബാംഗ്ലൂര്‍: മലയാളി അധ്യാപികയുടെ നഗ്നദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ട സംഭവത്തില്‍ തിരുവനന്തപുരം, എറണാകുളം സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അധ്യാപിക പരാതി നല്‍കി. ബംഗളൂരു യലഹങ്കയിലെ പ്രശസ്തമായ എന്‍ജിനീയറിംഗ് കോളജിലെ അധ്യാപികയുടെ ദൃശ്യങ്ങളാണ് ഇതേ കോളജിലെ മലയാളി വിദ്യാര്‍ത്ഥികള്‍ പകര്‍ത്തിയത്. സംഭവത്തില്‍ രണ്ടു മാസം കൊണ്ടു വിദ്യാര്‍ത്ഥികള്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് അധ്യാപിക പരാതിയുമായി രംഗത്തെത്തിയത്. ക്ലാസ് മുറിയില്‍ ഇവരുടെ വസ്ത്രം അലക്ഷ്യമായി കിടക്കുന്നതിന്റെയും, ബാത്ത്‌റൂമില്‍ പോകുന്നതിന്റെയും രഹസ്യഭാഗങ്ങളുടെയും ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പകര്‍ത്തിയിട്ടുണ്ടെന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്റ്റാഫ് റൂമില്‍ അധ്യാപിക ഇരിക്കുന്ന ഭാഗത്തോട് ചേര്‍ന്നുള്ള സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ കോളജിലെ കംപ്യൂട്ടറില്‍ നിന്നു വിദ്യാര്‍ത്ഥികള്‍ ചോര്‍ത്തിയെടുക്കുകയും ചെയ്തു. ഇവര്‍ കോളജിലെ ബാത്ത്‌റൂമിലേക്ക് പോകുന്ന ചിത്രങ്ങള്‍ പകര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ അതും ദുരുപയോഗം ചെയ്യുകയായിരുന്നു. സംഭവം വിവാദമായതോടെ മലയാളി വിദ്യാര്‍ഥികളെ കോളജില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. ദൃശ്യങ്ങള്‍ ചര്‍ച്ചയായതോടെ ബംഗളൂരില്‍ ഭര്‍ത്താവിനൊപ്പം സ്ഥിരതാമസക്കാരിയായ അധ്യാപിക ജോലി ഉപേക്ഷിച്ചു. വിദ്യാര്‍ഥികളെ അടുത്തദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് വിവരം.

© 2024 Live Kerala News. All Rights Reserved.