ആദിവാസി സ്ത്രീ പ്രസവിച്ച ഇരട്ട നവജാത ശിശുക്കള്‍ മരിച്ചു; പോഷകാഹാരക്കുറവ് മൂലം അവശനിലയിലായ സുമതിയുടെ കുട്ടികളാണ് മരിച്ചത്

കോഴിക്കോട്: പോഷകാഹാരക്കുറവ് മൂലം അവശനിലയിലായ ആദിവാസി സ്ത്രീ പ്രസവിച്ച ഇരട്ട കുഞ്ഞുങ്ങളാണ് മരിച്ചത്. വാളാട് എടത്തില്‍ കോളനിയിലെ ബാലന്‍-സുമതി ദമ്പതികളുടെ നവജാത ശിശുക്കളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചത്. ഒരു കുഞ്ഞ് ഗര്‍ഭാവസ്ഥയിലും, മറ്റൊരു കുഞ്ഞ് പ്രസവിച്ച് മണിക്കൂറുകള്‍ക്ക് ശേഷവുമാണ് മരിച്ചത്.പോഷകാഹാര കുറവ് മൂലം അവശതയിലായിരുന്നു സുമതിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുട്ടിയുടെ മൃതദേഹം വാളാടിലെ ഇവരുടെ വീട്ടില്‍ സംസ്‌കരിച്ചു. ബാലനും സുമതിയും ഇപ്പോഴും മെഡിക്കല്‍ കോളേജിലാണുള്ളത്. രണ്ടാഴ്ച മുമ്പ് വാളാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ സുമതിക്ക് രക്തസമ്മര്‍ദ്ധം മൂലം അവശതയനുഭവിക്കുന്നതായി മനസ്സിലായതോടെ ജില്ലാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് അവശനിലയിലുള്ള ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.