തലമുടി കുടപോലെ മുകളിലേക്ക് ഉയര്‍ത്തി വളര്‍ത്തുകയും വശങ്ങളില്‍ പറ്റെ വെട്ടുകയും ചെയ്യുക; വാഹനത്തില്‍ അധിക ഫിറ്റിങ്ങുകള്‍ സ്ഥാപിക്കുക; എങ്കില്‍ നിങ്ങള്‍ കഞ്ചാവിനടിമയാണ്; ഹിമാലയന്‍ മണ്ടത്തരവുമായ മനോരമ

കൊച്ചി: സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നവരെ തിരിച്ചറിയാന്‍ മനോരമ നിങ്ങളെ സഹായിക്കാന്‍ രംഗത്തുണ്ട്. വിവരങ്ങള്‍ വായനക്കാരറിയാക്കുമ്പോള്‍ കഞ്ചാവ് വാര്‍ത്തകള്‍ ഫ്രീ. കഞ്ചാവ് സ്ഥിരമായി ഉപയോഗിക്കുന്നവരെ പരിചയസമ്പന്നനായ പൊലീസ് ഉദ്യോഗസ്ഥനു പെട്ടെന്നു തിരിച്ചറിയാനാകുമെന്നും അതിന് അവര്‍ ചില ലക്ഷണങ്ങളെ ആശ്രയിക്കുന്നതായും ലേഖകന്‍ പറയുന്നു. ലോകത്തില്‍ മനോരമയ്ക്ക് മാത്രമേ ഇത്തരം കണ്ടുപിടുത്തങ്ങള്‍ നടത്താന്‍ പറ്റുകയുള്ളുവെന്ന് സോഷ്യല്‍മീഡിയയിലൂടെ പ്രതികരണങ്ങള്‍ വന്നുകഴിഞ്ഞു.

മനോരമയുടെ ചീപ്പ് ടെക്‌നിക്കുകള്‍ താഴെ വിവരിക്കുന്നു
തലമുടി കുടപോലെ മുകളിലേക്ക് ഉയര്‍ത്തി വളര്‍ത്തുകയും വശങ്ങളില്‍ പറ്റെ വെട്ടുകയും ചെയ്യുക.

ലോവെയ്സ്റ്റ് പാന്റ് സ്ഥിരമായി ഉപയോഗിക്കുക, സാധാരണ പാന്റ്‌സും അശ്രദ്ധമായി താഴേക്ക് ഇറങ്ങിക്കിടക്കുന്നവിധം ധരിക്കുക.

കീറിയ പാന്റ്‌സും വസ്ത്രങ്ങളും ഉപയോഗിക്കുക, അലക്ഷ്യമായി വസ്ത്രധാരണം നടത്തുക.

കണ്‍മഷിയോ സുറുമയോ ഉപയോഗിച്ചു കണ്ണെഴുതുക.

മുടി റബര്‍ ബാന്‍ഡ് ഉപയോഗിച്ചു കെട്ടുക.

ബൈക്ക് ഉപയോഗിക്കുമ്പോള്‍ മിക്കപ്പോഴും മൂന്നു പേര്‍ കയറി യാത്ര ചെയ്യുക, അമിതവേഗത്തില്‍ ബൈക്ക് ഓടിക്കുക.

വാഹനത്തില്‍ അധിക ഫിറ്റിങ്ങുകള്‍ സ്ഥാപിക്കുക.

വീട്ടില്‍ വസ്ത്രങ്ങള്‍ അലക്ഷ്യമായി കൂട്ടിയിടുക.

മാതാപിതാക്കളോട് അനാവശ്യമായി തട്ടിക്കയറുക.

ഫോണ്‍ വന്നാല്‍ പതിവായി വീട്ടില്‍ നിന്ന് ഇറങ്ങി ഓടുക.

കണ്‍പോളകളുടെ മുകള്‍ഭാഗം വീങ്ങുക.

രാത്രി വൈകി വീട്ടിലെത്തുക, രാവിലെ വൈകി ഉണരുക.

ആഹാരം കുറയ്ക്കുകയും വെള്ളം ധാരാളമായി കുടിക്കുകയും ചെയ്യുക. അമിതമായി ശരീരം ക്ഷീണിക്കുക

മൊബൈല്‍ ഫോണില്‍ കഞ്ചാവ് ചെടിയുടെയും കഞ്ചാവ് ഉപയോഗിക്കുന്ന സെലിബ്രിറ്റികളുടെയും ഫോട്ടോകള്‍ സൂക്ഷിക്കുക.

പകല്‍ സമയങ്ങളില്‍പോലും ഒഴിഞ്ഞ സ്ഥലങ്ങളിലും കാടുപിടിച്ചുകിടക്കുന്ന സ്ഥലങ്ങളിലും ചെന്നിരിക്കുക.

സുഹൃത്തുക്കളുമായി പരിധിയില്‍ കവിഞ്ഞ സൗഹൃദം പുലര്‍ത്തുക.

ഇതില്‍ ആദ്യത്തെ ലക്ഷണം നോക്കുക.

തലമുടി കുടപോലെ മുകളിലേക്ക് ഉയര്‍ത്തി വളര്‍ത്തുകയും വശങ്ങളില്‍ പറ്റെ വെട്ടുകയും ചെയ്യുക.

ഇതെ സ്‌റ്റൈല്‍ നടന്‍ ലാല്‍ ഉപയോഗിച്ചപ്പോള്‍ മനോരമയ്ക്കത് മരണമാസ്സ് ഫാഷന്‍ ട്രെന്‍ഡായിരുന്നു. ലാലിന് ഫാഷനാകാം ട്രെന്‍ഡിയാകാം. ഇതൊക്കെ നമ്മുടെ വിദ്യാര്‍ഥികളൊ യുവാക്കളൊ അനുകരിച്ചാലോ അവര് കഞ്ചാവഡിക്ട്. ജോക്കി ജെട്ടി കാണിച്ച് പാന്റിടുന്ന ഫ്രീക്കന്മാരില്ലേ അവരും വലിക്കും നീലച്ചടയന്‍.

© 2024 Live Kerala News. All Rights Reserved.