ഒന്നരവയസ്സുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയശേഷം മാതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു; മോഷണക്കേസില്‍ അറസ്റ്റ് രേഖപ്പെടുത്താനിരിക്കെയാണ് യുവതിയുടെ ആത്മഹത്യശ്രമം

തൊടുപുഴ: ഒന്നരവയസ്സുള്ള കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം കൈ ഞരമ്പ് മുറിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയാണ് ആശുപത്രിയിലായത്.
മൂലമറ്റത്തിനു സമീപം ഇലപ്പള്ളിയില്‍ ഒന്നരവയസുള്ള ആണ്‍കുട്ടിയെയാണ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷമാണ് പത്തിക്കപ്പാറയില്‍ ബിനുവിന്റെ ഭാര്യ ജയ്‌സമ്മയാണ് ആത്മത്യയ്ക്ക് ശ്രമിച്ചത്. മകന്‍ ആശിന്‍ ആണു മരിച്ചത്. ജെയ്‌സമ്മയെ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ച മുന്‍പു ജെയ്‌സമ്മയുടെ അയല്‍ക്കാരി അന്നമ്മയ്ക്കു (93) തലയ്ക്കടിയേറ്റിരുന്നു. ഇവര്‍ അതീവഗുരുതരാവസ്ഥയില്‍ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അന്നമ്മയുടെ ഒന്നര പവന്റെ സ്വര്‍ണമാലയും മോഷണം പോയി. സംഭവത്തിനു പിന്നില്‍ ജെയ്‌സമ്മയാണെന്ന സംശയത്തെ തുടര്‍ന്നു പൊലീസ് ഇവരെ രണ്ടു വട്ടം ചോദ്യം ചെയ്തു. ഇന്നു ജെയ്‌സമ്മയുടെ അറസ്റ്റു രേഖപ്പെടുത്താനിരിക്കെയാണു ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. അയല്‍വാസി യുവാവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ജെയ്‌സമ്മ ഇയാളെ ഗള്‍ഫിലേക്ക് അയയ്ക്കാന്‍ പണം നല്‍കാമെന്നു പറഞ്ഞിരുന്നു. ഇതിനു വേണ്ടിയാണു ജെയ്‌സമ്മ അന്നമ്മയുടെ തലയ്ക്കടിച്ചതെന്നും പൊലീസ് പറഞ്ഞു. പ്രദേശവാസികളുടെ നടുക്കം ഇപ്പോഴും മാറിയിട്ടില്ല.

© 2024 Live Kerala News. All Rights Reserved.