കാമുകിയുടെ അവിഹിതബന്ധങ്ങള്‍ കൊലയ്ക്ക് പ്രകോപനമായി; വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടും തന്നെ വഞ്ചിച്ചു; യുവതിയെ വെട്ടിക്കൊന്നതിന്റെ കാരണങ്ങള്‍ കാമുകന്‍ നിരത്തുന്നത് ഇങ്ങനെ

തിരുവനന്തപുരം: സ്വകാര്യആശുപത്രി നഴ്‌സിനെ പട്ടാപകല്‍ വെട്ടിക്കൊലപ്പെടുത്തിതിന്റെ പിന്നിലെ കാരണങ്ങള്‍ ഇങ്ങനെയൊക്കെ. വെഞ്ഞാറമൂട് പിരപ്പന്‍കോട് പാലാംകോണം സൂര്യഭവനില്‍ വിമുക്തഭടന്‍ ശശിധരന്‍ നായരുടെ മകള്‍ സൂര്യ എസ്. നായരെ(23) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനിഭവനില്‍ ഷിജു(26)വിന്റെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സൂര്യയുടെ അവിഹിത ബന്ധങ്ങള്‍ അക്കമിട്ടു പറയുന്നതായിരുന്നു ഷിജുവിന്റെ മൊഴി. കൊലപ്പെടുത്തിയത് താനാണെന്നും, പുരുഷന്മാരെ വഞ്ചിക്കാതിരിക്കാനാണ് കൊല നടത്തിയതെന്നും ഷിജു മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. ഷിജു പ്രണയിക്കുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്ത പെണ്‍കുട്ടിക്ക് മറ്റുപലരുമായി ബന്ധമുണ്ടെന്ന് വ്യക്തമായതോടെയായിരുന്നു നിഷ്ഠൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഫേസ്ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്.

ആറുമാസം മുമ്പ് അപകടത്തില്‍ കാലിനു പരുക്കേറ്റ ഷിജുവിനെ സൂര്യ നഴ്‌സായി ജോലിനോക്കിയിരുന്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വച്ച് ഇരുവരും നേരില്‍ പരിചയപ്പെടുകയും പ്രണയം ആരംഭിക്കുകയും ചെയ്തു. ഷിജുവിന്റെ മാതാവിനെ ഇതിനിടെ ഇയാള്‍ സൂര്യക്ക് പരിചയപ്പെടുത്തി. അവര്‍ക്കും സൂര്യയെക്കുറിച്ച് നല്ല അഭിപ്രായമായിരുന്നതിനാല്‍ സൂര്യയുടെ മാതാവുമായി ഷിജുവിന്റെ മാതാവ് സംസാരിക്കുകയും വിവാഹാലോചനയിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്തതായി പൊലീസ് അറിയിച്ചു. സൂര്യയുടെ നഴ്‌സിങ് പഠനത്തിന് ചെലവായ രണ്ടുലക്ഷത്തോളം രൂപയുടെ കടം ഇതിനിടെ ഷിജുവിന്റെ വീട്ടുകാര്‍ നല്‍കാമെന്നും തുടര്‍ന്ന് പഠിപ്പിക്കാമെന്നും വാക്ക് നല്‍കിയതായി പൊലീസ് അറിയിച്ചു. പുറമെ, സ്ത്രീധനമായി മറ്റൊന്നും വേണ്ടെന്നുമുളള വാഗ്ദാനം കൂടിയായതോടെ സൂര്യയുടെ വീട്ടുകാര്‍ വിവാഹം നടത്തിക്കൊടുക്കാന്‍ തീരുമാനിച്ചു. ഇതിനുശേഷം സൂര്യയെക്കുറിച്ച് സംശയം തോന്നിയ ഷിജു, ഫേസ്ബുക്കിലെ മറ്റ് സുഹൃത്തക്കളെക്കുറിച്ച് ചേദിച്ച് ബഹളം വയ്ക്കുകയും ഇരുവരും പിണങ്ങുകയും ചെയ്തു. ഇതിനു ശേഷം സൂര്യയുടെ അടുത്തെത്തിയ ഷിജു ക്ഷമാപണം നടത്തുകയും വീണ്ടും പ്രണയം തുടരുകയും ചെയ്തു. ഇതിനൊടുവിലാണ് കൊലപാതകമെന്ന് പൊലീസ് വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.