ജയിക്കാന്‍ 252 റണ്‍സ് കൂടി; ശ്രീലങ്ക പൊരുതുന്നു

കൊളംബൊ: ഇന്ത്യയ്‌ക്കെതിരായ നിര്‍ണായകമായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പൊരുതുകയാണ് ആതിഥേയരായ ശ്രീലങ്ക. അവസാനദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് എന്ന നിലയിലാണ് ശ്രീലങ്ക. അഞ്ച് വിക്കറ്റ് കൈയില്‍ ശേഷിക്കെ ജയിക്കാന്‍ 252 റണ്‍സ് കൂടി വേണം അവര്‍ക്ക്. അഞ്ചാം ദിനം തുടക്കത്തില്‍ തന്നെ ഒരു നോബോളില്‍ ക്യാച്ച് നല്‍കി കഷ്ടിച്ച് രക്ഷപ്പെട്ട ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസിലാണ് ലങ്കയുടെ പ്രതീക്ഷയത്രയും. 137 പന്തില്‍ നിന്ന് 56 റണ്‍സെടുത്താണ് ക്യാപ്റ്റന്‍ പ്രതിരോധിക്കുന്നത്. 12 റണ്‍സെടുത്ത കുശാല്‍ പെരേരയാണ് കൂട്ടിന് ക്രീസിലുള്ളത്.

രണ്ടാമിന്നിങ്‌സില്‍ 67 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിലപ്പെട്ട വിക്കറ്റുകള്‍ നഷ്ടമായി പ്രതിസന്ധിയിലായ ശ്രീലങ്കയ്ക്ക് അവസാനദിനം ഉച്ചയ്ക്ക് മുന്‍പ് 67 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ രണ്ട് വിക്കറ്റ് കൂടി നഷ്ടമായി. 27 റണ്‍സെടുത്ത കൗണ്ടല്‍ സില്‍വയും 12 റണ്‍സെടുത്ത തിരിമന്നെയുമാണ് അവസാനദിനം പുറത്തായത്. കൗശലിനെ ഉമേഷ് യാദവ് പൂജാരയുടെ കൈകളിലെത്തിച്ചപ്പോള്‍ തിരിമന്നെയെ അശ്വിന്റെ പന്തില്‍ രാഹുല്‍ പിടിച്ചു.

© 2024 Live Kerala News. All Rights Reserved.