റെയിൽവേ ഭൂമി തട്ടിപ്പ് കേസ് ; ലാലുപ്രസാദ് യാദവിന്റെ ആറ് കോടി വില വരുന്ന സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

റെയിൽവേ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ആർജെഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവിന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ആറ് കോടി വില വരുന്ന സ്വത്തുക്കൾ കേന്ദ്ര ഏജൻസിയായ ഇഡി കണ്ടുകെട്ടി. ലാലു പ്രസാദ് കേന്ദ്രസർക്കാരിൽ റെയിൽവേ മന്ത്രി ആയിരുന്ന സമയം റെയിൽവേ ജോലിക്ക് പകരമായി ഭൂമി ഏറ്റെടുത്തുവെന്ന് ആരോപിച്ചായിരുന്നു കേസ്.

ലാലുപ്രസാദ് യാദവിന്റെ ഡൽഹിയിലെയും പട്നയിലെയും സ്വത്തുക്കളാണ് കണ്ടെത്തിയത്. 2004-2009 കാലയളവിൽ ലാലു പ്രസാദ് റെയിൽവേ മന്ത്രിയായിരുന്നപ്പോൾ ഇന്ത്യൻ റെയിൽവേയുടെ വിവിധ സോണുകളിലെ ഗ്രൂപ്പ് ഡി തസ്തികകളിലേക്ക് മാനദണ്ഡങ്ങളും നിയമന നടപടിക്രമങ്ങളും ലംഘിച്ച് നിയമനം നടത്തിയെന്നാണ് ആരോപണം.

ഇത്തരത്തിലുള്ള നിയമനത്തിന് പരസ്യമോ ​​പൊതു അറിയിപ്പോ നൽകിയിരുന്നില്ല. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മെയ് 18-ന് ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്രി ദേവിയെ അഞ്ചുമണിക്കൂർ ചോദ്യം ചെയ്തിരുന്നു.

© 2024 Live Kerala News. All Rights Reserved.