മണിപ്പൂര്‍ സംഭവത്തില്‍ വ്യാജ പ്രചാരണം നടത്തി; സുഭാഷിണി അലിക്കെതിരെ കേസ്

ന്യൂഡല്‍ഹി: മണിപ്പൂര്‍ സംഭവത്തില്‍ വ്യാജ പ്രചാരണം നടത്തിയെന്ന ആരോപണത്തില്‍ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിക്കെതിരെ കേസ്. സമൂഹ മാധ്യമങ്ങള്‍ക്കെതിരെ വ്യാജ പ്രചരണം നടത്തി എന്നാണ് കേസ്. മണിപ്പൂര്‍ സൈബര്‍ ക്രൈം പൊലീസാണ് കേസെടുത്തത്. സംഭവം വിവാദായതോടെ പോസ്റ്റ് നീക്കം ചെയ്തതായും ഖേദം രേഖപ്പെടുത്തുന്നതായും സുഭാഷിണി അലി പറഞ്ഞു. മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി അധിക്ഷേപിച്ച യുവാക്കള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള സുഭാഷിണി അലിയുടെ പോസ്റ്റാണ് വിവാദമായിരുന്നത്.

മണിപ്പൂരിലെ ലൈംഗികാതിക്രമ കേസിലെ പ്രതികളെന്ന പേരില്‍ രണ്ട് വ്യക്തികളെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പോസ്റ്റ് ചെയ്തതില്‍ ഖേദിക്കുന്നുവെന്നാണ് സുഭാഷിണി അലി പിന്നീട് പ്രതികരിച്ചത്. കുകി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ അധിക്ഷേപിച്ചത് ബിജെപി മണിപ്പൂര്‍ വൈസ് പ്രസിഡന്റ് ചിദാനന്ദ സിങും മകനുമാണെന്നായിരുന്നു ഇരുവരുടേയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് സുഭാഷിണി അലി ട്വീറ്റ് ചെയ്തത്.

© 2024 Live Kerala News. All Rights Reserved.