രാഹുലിനെ രക്തസാക്ഷിയാക്കാൻ നീക്കം; കോൺഗ്രസിന്റെ ലക്ഷ്യം കർണാടക തിരഞ്ഞെടുപ്പെന്ന് ബിജെപി

ന്യൂഡൽഹി : തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിലൂടെ പിന്നോക്ക സമുദായത്തെ അപമാനിക്കുകയാണ് രാഹുൽ ഗാന്ധി ചെയ്തതെന്ന് ബിജെപി എംപി രവിശങ്കർ പ്രസാദ്. വ്യാജ പ്രചാരണങ്ങളിലൂടെ രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. ഇപ്പോൾ രാഹുലിനെ രക്തസാക്ഷിയാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. വരാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും രവിശങ്കർ പ്രസാദ് തുറന്നടിച്ചു.

നിങ്ങൾക്ക് ഒരാളെ വിമർശിക്കാനേ അവകാശമുളളൂ, അപമാനിക്കാൻ അവകാശമില്ല. രാഹുൽ ഗാന്ധി പിന്നോക്ക സമുദായക്കാരെ അപമാനിക്കുകയാണ് ചെയ്തത്. വാർത്താ സമ്മേളനത്തിൽ പോലും രാഹുൽ ഗാന്ധി തെറ്റായ പ്രസ്താവനകൾ നടത്താനാണ് ശ്രമിച്ചത്. യഥാർത്ഥ വിഷയത്തെക്കുറിച്ച് സംസാരിച്ചില്ല. 2019 ലെ പ്രസംഗത്തിൽ നടത്തിയ പരാമർശത്തെ തുടർന്നാണ് അദ്ദേഹത്തെ ശിക്ഷിച്ചത്. താൻ എന്തും ചിന്തിച്ച് മാത്രം സംസാരിക്കുന്നയാളാണ് എന്നാണ് രാഹുൽ അവകാശപ്പെടുന്നത്. 2019 ൽ നടത്തിയ പരാമർശം മനപ്പൂർവ്വമാണെന്ന് ഇതിൽ നിന്നും വ്യക്തമാണെന്നും ബിജെപി എംപി വ്യക്തമാക്കി.

ലണ്ടനിൽ നടന്ന പ്രസംഗത്തിൽ താൻ ഒന്നും പറഞ്ഞില്ലെന്ന് രാഹുൽ ഗാന്ധി വീണ്ടും കള്ളം പറഞ്ഞു. ഇന്ത്യയിലെ ജനാധിപത്യം ദുർബലമായെന്നും യൂറോപ്യൻ രാജ്യങ്ങൾ ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്നും ലണ്ടനിൽ അദ്ദേഹം പറഞ്ഞിരുന്നു. നുണ പറച്ചിൽ രാഹുലിന്റെ സ്വഭാവമായി മാറിയിരിക്കുകയാണ്. തന്റെ ഫോണിൽ പെഗാസസ് ഉണ്ടെന്ന് രാഹുൽ ഗാന്ധി നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ സുപ്രീം കോടതി ആവശ്യപ്പെട്ടപ്പോൾ എന്തുകൊണ്ടാണ് ഫോൺ പരിശോധിക്കാൻ കൊടുക്കാതിരുന്നത് എന്നും

© 2024 Live Kerala News. All Rights Reserved.