ട്രെയിനില്‍ ദമ്പതികളെ ആക്രമിച്ച് മോഷണം നടത്തിയ തമിഴ്‌നാട്ടുകാരന്‍ കൊലക്കേസ് പ്രതി

 

കോട്ടയം: ശനിഴാഴ്ച കേരള എക്‌സ്പ്രസില്‍ ദമ്പതികളെ ക്രൂരമായി ആക്രമിച്ച് കവര്‍ച്ച ചെയ്ത തമിഴ്‌നാട് സ്വദേശി സന്തോഷ് കൊലക്കേസ് പ്രതിയെന്ന് റയില്‍വേ പൊലീസ്. 2012 ല്‍ എറണാകുളത്ത് നടന്ന കൊലപാതകത്തില്‍ ഒന്നാം പ്രതിയാണ്. സുഹൃത്തായ ബാലുസ്വാമിയെ കുത്തികൊലപ്പെടുത്തിയെന്നാണ് കേസ്. 2013 ല്‍ ജുവനൈല്‍ ഹോമില്‍ നിന്ന് ചാടിയ സന്തോഷ് ഒളിവിലായിരുന്നു. ഇന്നലെ പിടിയിലായ സന്തോഷ് റയില്‍വേ പൊലീസിന്റെ ചോദ്യംചെയ്യലിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

തിരുവനന്തപുരത്തുനിന്നു ന്യൂഡല്‍ഹിയിലേക്കുള്ള കേരള എക്‌സ്പ്രസ് രണ്ടുമണിയോടെ ഏറ്റുമാനൂര്‍ വിട്ടശേഷമായിരുന്നു ആക്രമണം. ഭിന്നശേഷിയുള്ളവര്‍ക്കുള്ള കോച്ചില്‍യാത്ര ചെയ്തിരുന്ന തിരുവനന്തപുരം കല്ലമ്പലം നാസിം മന്‍സിലില്‍ മുഹമ്മദ് നാസിര്‍ (54), ഭാര്യ ഹയറുന്നിസ (35) എന്നിവരാണ് ആക്രമണത്തിനിരയായത്. സംഭവത്തില്‍ നാഗര്‍കോവില്‍ സ്വദേശികളായ വിനു (19) സന്തോഷ് (22) എന്നിവര്‍ രണ്ടുമണിക്കൂറിനു ശേഷം പരിസരത്തുനിന്നു തന്നെ പിടിയിലായിരുന്നു. മോഷ്ടിച്ച ബാഗും മൊബൈല്‍ ഫോണും ഇവരില്‍ നിന്നും കണ്ടെടുക്കുകയും ചെയ്തിരുന്നു.

© 2024 Live Kerala News. All Rights Reserved.