ഉംറയ്‌ക്കു സൗദിയിലെ മദീനയിലെത്തിയ പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ , ചോർ ചോർ’: മുദ്രാവാക്യം വിളിച്ചു വരവേറ്റു പാക് പ്രവാസികൾ.

പാക് പ്രധാനമന്ത്രി തന്റെ പ്രതിനിധി സംഘത്തോടൊപ്പം മസ്ജിദ്-ഇ-നബവിയിൽ എത്തിയതിന് തൊട്ടുപിന്നാലെ തീർഥാടകർ ‘ഷെഹ്ബാസ് ഷെരീഫ്, ചോർ ചോർ [കള്ളൻ]’ എന്ന മുദ്രാവാക്യം വിളിക്കാൻ തുടങ്ങി,

മൂന്ന് ദിവസത്തെ സൗദി സന്ദർശനത്തിനായാണ് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് മദീനയിലെത്തിയത്‌ .

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോയിൽ കാണുന്നത് പോലെ, ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ കണ്ടപ്പോൾ ആളുകൾ ‘ചോർ ചോർ’ എന്ന മുദ്രാവാക്യം വിളിക്കാൻ തുടങ്ങി.

ഷഹ്‌സെയ്ൻ ബുഗ്തിയും മറിയം ഔറംഗസേബും ഉൾപ്പെടെയുള്ള സംഘത്തിനെതിരെ തീർഥാടകർ രോഷം പ്രകടിപ്പിച്ചതിനെത്തുടർന്ന് സുരക്ഷാ ഗാർഡുകൾ ഷെഹ്ബാസ് ഷെരീഫിന്റെയും മറ്റ് നേതാക്കളുടെയും വാഹനം വളഞ്ഞു.

ഒരു ജനക്കൂട്ടം സർക്കാർ പ്രതിനിധി സംഘത്തെ പിന്തുടരുകയും അവർക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

ശബാസ് ഷെരീഫിനെ ഗവർണർ മദീന രാജകുമാരൻ ഫൈസൽ ബിൻ സൽമാൻ അൽ സൗദും സൗദി ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി, ധനമന്ത്രി മിഫ്താ ഇസ്മായിൽ, മറ്റ് ഫെഡറൽ മന്ത്രിമാർ എന്നിവർ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.

© 2025 Live Kerala News. All Rights Reserved.