വാരിയൻകുന്നൻ ഹാജി അടക്കമുള്ള മലബാര്‍ കലാപകാരികളെ രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് നീക്കാനുള്ള തീരുമാനം; ശക്തമായ പ്രതിഷേധവുമായി മുസ്‌ലിംലീഗ്.

മലബാറിലെ സ്വാന്തന്ത്ര്യ സമര പോരാളികളെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടിക ഉള്‍ക്കൊള്ളുന്ന ചരിത്രരേഖയില്‍ നിന്നും നീക്കം ചെയ്യാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മുസ്‌ലിംലീഗ്. ഐ.സി.എച്ച്.ആര്‍ ഇതിനുള്ള തീരുമാനം എടുത്തു കഴിഞ്ഞതായും, സാംസ്‌കാരികവകുപ്പിന് ഐ.സി.എച്ച്.ആര്‍ ഈ വിവരം അറിയിച്ചതായും വാര്‍ത്തകള്‍ വന്നതോടെയാണ് പ്രതിഷേധം ശക്തമാക്കുന്നത്.

ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്നതിനുവേണ്ടി ഇന്ത്യയുടെ സത്യസന്ധമായ ചരിത്രത്തെ തന്നെ വക്രീകരിക്കുന്ന നടപടിയാണിതെന്ന് പാര്‍ലമെന്റ് അംഗങ്ങളായ ഇ.ടി. മുഹമ്മദ് ബഷീര്‍ ഡോ: അബ്ദുസമദ് സമദാനി, പി.വി അബ്ദുല്‍ വഹാബ്, നവാസ് ഗനി എന്നിവര്‍ പറഞ്ഞു. വിജയ് ചൗക്കില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് പറഞ്ഞത്. ഇത്തോടൊപ്പം പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു.

© 2024 Live Kerala News. All Rights Reserved.