പേട്ട കൊലപാതകം;പെണ്‍കുട്ടിയുടെ അമ്മ അനീഷിനെ വിളിച്ചു; ഫോണ്‍ രേഖകള്‍ പുറത്ത്

തിരുവനന്തപുരം: പേട്ടയില്‍ 19 കാരനെ പെണ്‍കുട്ടിയുടെ പിതാവ് കൊലപെടുത്തിയ കേസില്‍ ഫോണ്‍ രേഖകള്‍ പുറത്ത്. കൊലപാതകത്തിന് മുന്‍പ് അനീഷിന്റെ അമ്മയുടെ ഫോണിലേക്ക് പെണ്‍കുട്ടിയുടെ അമ്മയുടെ ഫോണില്‍ നിന്ന് വിളിച്ചെന്നാണ് കണ്ടെത്തല്‍.പുലര്‍ച്ചെ 3.20 നാണ് ഈ ഫോണ്‍ കോള്‍ എത്തിയത്. പൊലീസ് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം അനീഷിന് കുത്തേല്‍ക്കുന്നത് 3.30ന് . ഫോണ്‍വിളിയെത്തിയ അമ്മയുടെ ഫോണുമായാണ് അനീഷ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയത്.മകനെ പ്രതിയായ സൈമണ്‍ ലാലന്റെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു എന്ന കുടുംബത്തിന്റെ ആരോപണം ശരിവയ്ക്കുന്നതാണ് ഫോണ്‍ രേഖകള്‍.അതേസമയം അനീഷിനെ കൊലപ്പെടുത്തിയത് കള്ളനാണെന്ന് കരുതി യാദൃശ്ചികമായി സംഭവിച്ചതല്ല. കൊല്ലപ്പെട്ട അനീഷ് എന്ന് 19 വയസ്സുകാരനോട് പെണ്‍കുട്ടിയുടെ പിതാവ് ലാലന് വൈരാഗ്യം ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. ഭാര്യയും മക്കളും തടഞ്ഞിട്ടും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മകളുമായി ഉണ്ടായിരുന്ന അനീഷിന്റെ സൗഹൃദത്തില്‍ ലാലന് താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ ലാലന്റെ വിലക്ക് അവഗണിച്ച് അദ്ദേഹത്തിന്റെ ഭാര്യയും മക്കളും അനീഷുമായി സൗഹൃദം തുടര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് വീട്ടില്‍ പല തവണ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. കൊലപാതകം നടക്കുന്നതിന്റെ തലേന്ന് ലാലന്റെ ഭാര്യയും മക്കളും അനീഷുമൊത്ത് മാളില്‍ പോയിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചട്ടുണ്ട്. അനീഷിന്റെയും ലാലന്റെയും കുടുംബങ്ങള്‍ തമ്മില്‍ പരിചയം ഉണ്ടായിരുന്നു.ബുധനാഴ്ച പുലര്‍ച്ചെയാണ് പേട്ട സ്വദേശിയായ അനീഷിനെ പെണ്‍ സുഹൃത്തിന്റെ വീട്ടില്‍ വെച്ച് പെണ്‍കുട്ടിയുടെ അച്ഛന്‍ കൊലപ്പെടുന്നത്. കള്ളനാണെന്ന് തെറ്റിദ്ധരിച്ചു കുത്തിയെന്നായിരുന്നു പെണ്‍കുട്ടിയുടെ പിതാവ് ലാലന്‍ പോലീസില്‍ കീഴടങ്ങിയപ്പോള്‍ നല്‍കിയ മൊഴി.

© 2024 Live Kerala News. All Rights Reserved.