ഡമസ്കസ്: കിഴക്കൻ സിറിയയിൽ അവശേഷിക്കുന്ന െഎ.എസ് ഭീകരരുടെ താവളം തകർക്കാൻ പോരാട്ടം തുടങ്ങി. സിറിയയെ ദിവസങ്ങൾക്കകം ഐ.എസിൽനിന്നു മോചിപ്പിക്കുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പ്രഖ്യാപനത്തിനുപിന്നാലെയാണു പോരാട്ടം ശക്തമാക്കിയത്. യു.എസിെൻറ പിന്തുണയോടെ ഇറാഖിനോട് അതിർത്തി പങ്കിടുന്ന ദൈറുസ്സൂർ, ബഗൂസ് എന്നീ ഗ്രാമങ്ങളിലാണ് പോരാട്ടം നടക്കുന്നത്. 10 ദിവസം ആക്രമണത്തിൽനിന്ന് മാറിനിന്ന ശേഷമാണ് കുർദ്-അറബ് സായുധ വിഭാഗങ്ങളുടെ സഖ്യസേനയായ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസ്(എസ്.ഡി.എഫ്) ശനിയാഴ്ച മുതൽ പോരാട്ടം ശക്തമാക്കിയത്. ഇവർക്ക് യു.എസ് സൈന്യമാണ് പരിശീലനം നൽകുന്നത്.