വനിത ടി-20 സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ; പോരാട്ടം വെള്ളിയാഴ്ച

ഗയാന: ഇന്ത്യ-ഇംഗ്ലണ്ട് സെമിപോരാട്ടം വെള്ളിയാഴ്ച നടക്കും. വനിത ടി-20 സെമിഫൈനലിലാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഇറങ്ങുന്നത്.പുലര്‍ച്ചെ 5 നാണ് മത്സരംആരംഭിക്കുന്നത്.ഇത്തവണത്തെ ഈ സെമിപോരാട്ടത്തിലൂടെ പഴയൊരു കണക്കുകൂടി തീര്‍ക്കാനുണ്ട്. കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റാണ് ഇന്ത്യയ്ക്ക് കിരീടം കയ്യെത്തും ദൂരത്ത് നഷ്ടമായത്. അതിന് കരീബിയന്‍ മണ്ണില്‍ പകരം ചോദിക്കുകയാണ് ഹര്‍മന്‍ പ്രീത് കൗറിന്റേയും സംഘത്തിന്റേയും ലക്ഷ്യം. ബാറ്റിങും ബോളിങും ഒരുപോലെ മികച്ചതാണ് ഇന്ത്യയുടെ കരുത്ത്. ഓസ്ട്രേലിയക്കെതിരെ വിശ്രമം അനുവദിച്ച മിതാലി രാജ് നാളെ സ്മൃതി മന്ദാനയ്ക്കൊപ്പം ഓപ്പണ്‍ ചെയ്യും. ഓസ്ട്രേലിയയ്ക്കെതിരെ തകര്‍ത്ത് കളിച്ച മന്ദാന ഫോം തുടര്‍ന്നാല്‍ ഇന്ത്യന്‍ സ്‌കോറിങിനെ പിടിച്ചുകെട്ടാന്‍ ഇംഗ്ലീഷ് ബോളിങ് പാടുപെടും.

ഗ്രൂപ്പ് ബിയില്‍ ന്യുസീലന്‍ഡിനേയും ഓസ്ട്രേലിയയേയും പാക്കിസ്ഥാനേയും തകര്‍ത്ത് ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് ഇന്ത്യ സെമി പ്രവേശം ഗംഭീരമാക്കിയത്. അതേ സമയം ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ടിന്റെ വരവ്. മാത്രമല്ല, ഒരു സെഞ്ചുറിയടക്കം 167 റണ്‍സെടുന്ന നായിക ഹര്‍മന്‍ പ്രീതും മികച്ച ഫോമിലാണ്. ബോളിങില്‍ എട്ടുവിക്കറ്റുമായി മുന്നിലുള്ള പൂനം യാദവും ഏഴുവിക്കറ്റുള്ള രാധ യാദവുമാണ് ഇന്ത്യന്‍ ബോളിങിന്റെ കുന്തമുന.

© 2024 Live Kerala News. All Rights Reserved.