ബാബരി മസ്‌ജിദ്‌ ഭൂമിക്കേസിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും

ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയെ ചൊല്ലിയുള്ള അവകാശത്തർക്കത്തിൽ സുപ്രീംകോടതി ഇന്ന് വാദം കേൾക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചാണ് വാദം കേൾക്കുന്നത്.

ഏറെ രാഷ്ട്രീയ പ്രാധന്യമുള്ള കേസായതിനാൽ ചീഫ് ജസ്റ്റിസ് പ്രത്യേക താല്പര്യമെടുത്ത് കേസ് തന്റെ ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു. കേസ് നേരത്തെ പരിഗണിച്ചപ്പോൾ കക്ഷികളുടെ വാദങ്ങൾ എഴുതി സമർപ്പിക്കാനും രേഖകളുടെ പരിഭാഷ സമർപ്പിക്കാനും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിർദേശിച്ചിരുന്നു.

ബാബരി മസ്‌ജിദ്‌ നിലനിന്നിരുന്ന ഭൂമി മൂന്നായി പകുത്ത് സുന്നി വഖഫ് ബോര്‍ഡിനും അവര്‍ക്കെതിരെ രാമക്ഷേക്ഷേത്രത്തിന് വേണ്ടി കേസ് നടത്തിയ നിര്‍മോഹി അഖാഡക്കും രാംലാല വിരാജ്‌മാനും തുല്യമായി വീതിക്കണമെന്നായിരുന്നു അലഹബാദ് ഹൈകോടതിയുടെ ലഖ്‌നോ ബെഞ്ചിന്റെ വിധി. അപ്രായോഗികമായ ഈ വിധിക്കെതിരെ മൂന്ന് കക്ഷികളും ചേര്‍ന്ന് സമര്‍പ്പിച്ച അപ്പീലാണ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.