മകന്‍ ആത്മീയ വഴി സ്വീകരിച്ചെങ്കിലും ദാവുദിന്റെ ഡി കമ്പനി നല്ല നിലയില്‍ തന്നെ ‘ഓപ്പറേഷന്‍’ നിയന്ത്രിക്കാന്‍ പെണ്‍ കൊള്ളക്കാരും

ദാവൂദ് ഇബ്രാഹിമിന്റെ ഉടമസ്ഥതിയിലുള്ള ഡി കമ്പനിയില്‍ വനിതാ വിഭാഗവും സജീവമാണെന്ന് റിപ്പോര്‍ട്ട്. ഫോണ്‍കോള്‍ ചോര്‍ത്തി അന്വേഷണം നടത്തിയ അന്വേഷണ ഏജന്‍സിയാണ് ഡി കമ്പനിയില്‍ വനിതാ വിഭാഗവവും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയത്.
ദാവൂദിന്റെ സഹായി ഛോട്ടാ ഷക്കീലിന്റെ അടുത്തയാളായ ഉസ്മാനാണ് ഈ വനിതാ വിഭാഗത്തിന്റെ മേല്‍നോട്ടം വഹിക്കുന്നതെന്നാണ് നിഗമനം. ഒരു കോടി രൂപ ആവശ്യപ്പെട്ട് ഭീഷണി സന്ദേശം കിട്ടിയതിനെ തുടര്‍ന്ന് ഒരു യുവതി പാകിസ്താനിലെ ഖര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതി അന്വഷിച്ചപ്പോഴാണ് പാക്കിസ്ഥാന്‍ കേന്ദ്രീകൃതമായാണ് ഫോണ്‍ സന്ദേശം വന്നതെന്ന് മനസിലാക്കിയത്.
ഈ അന്വേഷണം പുരോഗമിക്കെയാണ് വനിതാ വിഭാഗത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് സൂചന ലഭിച്ചത്. ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണി നിറഞ്ഞതായിരുന്ന യുവതിക്ക് ലഭിച്ച ഫോണ്‍സന്ദേശം. പ്രധാനമായും സ്ത്രീകളെ ലക്ഷ്യംവെച്ചായിരിക്കും വനിതാവിഭാഗത്തിന്റ പ്രവര്‍ത്തനമെന്നാണ് പ്രാഥമിക നിഗമനം.ദൗത്യം നിറവേറ്റി കഴിയുന്നതും മറ്റു പ്രവര്‍ത്തനങ്ങളുമെല്ലാം ഇവര്‍ ദാവൂദിനെ അറിയിക്കാറുണ്ടായിരുന്നെന്നുമാണ് ഫോണ്‍കോള്‍ ചോര്‍ത്തിയ അന്വേഷണ ഏജന്‍സി പറയുന്നത്. അനധികൃത മാര്‍ഗത്തില്‍ പണം സമ്പാദിക്കുന്നതിന് പുതിയ മാര്‍ഗങ്ങള്‍ തേടിയാണ് ഡി കമ്പനി വനിതാ വിഭാഗം സജീവമാക്കുന്നതെന്ന് സൂചനയുണ്ട്. ബിറ്റ്‌കോയിന്‍ വഴി ദാവൂദ് ഇടപാടുകള്‍ വഴിതിരിച്ചുവിട്ടതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഈ വിവരം ഞെട്ടിക്കുന്നതെന്നാണ്. തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു വിവരം ലഭിക്കുന്നതെന്ന് മുന്‍ ഐ.പി.എസ് ഓഫീസര്‍ പി.കെ ജെയിന്‍ പറഞ്ഞത്. കവര്‍ച്ച ബിസിനസ് ദാവൂദ് നിര്‍ത്തിയിട്ടില്ലെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. മകന്‍ ആത്മീയവഴി സ്വീകരിച്ചതിനെ തുടര്‍ന്ന് ദാവൂദ് ഇബ്രാഹിം കടുത്ത വിഷാദത്തിലായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കവര്‍ച്ച കേസുകളുമായി ബന്ധപ്പെട്ട് പിടിയിലായ ദാവൂദിന്റെ ഇളയ സഹോദരന്‍ ഇഖ്ബാല്‍ ഇബ്രാഹിം കസ്‌കറിനെ ചോദ്യം ചെയ്തപ്പോഴാണ് ഇങ്ങനൊരു വിവരം പുറത്തു വന്നത്.

© 2024 Live Kerala News. All Rights Reserved.