നടിക്കെതിരായ ആക്രമണം: രമ്യാ നമ്പീശന്റെ മൊഴിയെടുത്തു; രണ്ടേകാല്‍ മണിക്കൂറോളം അന്വേഷണ സംഘം വിവരങ്ങള്‍ ചോദിച്ചറിഞ്ഞു

നടി ആക്രമിക്കപ്പെട്ട കേസില്‍ അമ്മയുടെ എക്‌സിക്യൂട്ടീവ് മെംബറും നടിയുമായ രമ്യാനമ്പീശന്റെ മൊഴിയെടുത്തു. ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിലുളള സംഘമാണ് മൊഴിയെടുത്തത്. രമ്യയുടെ വീട്ടിലേയ്ക്ക് പോകുമ്പോഴാണ് നടിയെ തട്ടിക്കൊണ്ടു പോയത്.
ഇക്കാര്യങ്ങള്‍ ചോദിച്ചറിയാനാണ് രമ്യയെ പൊലീസ് വിളിപ്പിച്ചത്. രാവിലെ പത്തുമണി മുതല്‍ ആരംഭിച്ച മൊഴിയെടുപ്പ് ഉച്ചയ്ക്ക് 12.15 ഓടെയാണ് അവസാനിച്ചത്. തൃശൂരില്‍ നിന്നും നടി കൊച്ചിയിലെ രമ്യാ നമ്പീശന്റെ വീട്ടിലേക്ക് വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. ഇതിനുശേഷം കുറെ ദിവസങ്ങള്‍ നടി തങ്ങിയതും രമ്യയ്‌ക്കൊപ്പം ആയിരുന്നു. അവരുടെ വളരുടെ അടുത്ത സുഹൃത്ത് കൂടിയാണ് രമ്യ.

© 2024 Live Kerala News. All Rights Reserved.