‘മൊബൈല്‍ ഫോണ്‍ കണ്ടെടുക്കണം’; ദൃശ്യങ്ങള്‍ പുറത്തുപോകാന്‍ പാടില്ലെന്ന് സര്‍ക്കാര്‍; പ്രതീഷ് ചാക്കോ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി

പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജാമ്യാപേക്ഷ തള്ളി. കുറ്റവാളിയല്ലെങ്കില്‍ അറസ്റ്റ് ഉണ്ടാകില്ലെന്ന് കോടതി പറഞ്ഞു. പ്രതീഷ് ചാക്കോയെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പ്രതീഷ് ചാക്കോയോട് കോടതി നിര്‍ദേശിച്ചു.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്നും ദൃശ്യങ്ങള്‍ പുറത്ത് പോകരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. നടിയെ ആക്രമിച്ച ദൃശ്യങ്ങല്‍ അടങ്ങിയ സിംകാര്‍ഡ് പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചുവെന്നാണ് പള്‍സര്‍ സുനി നല്‍കിയിരിക്കുന്ന മൊഴി.
മുഖ്യപ്രതി പള്‍സര്‍ സുനി കുറ്റകൃത്യം നടത്തിയശേഷം അഭിഭാഷകനായ പ്രതീഷ് ചാക്കോയെ കണ്ടത് ദിലീപിന്റെ നിര്‍ദേശ പ്രകാരമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. നടി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അഭിഭാഷകനായ പ്രതീഷ് ചാക്കോയ്ക്ക് നല്‍കിയെന്നാണ് പള്‍സര്‍ ആദ്യം നല്‍കിയ മൊഴിയും.

© 2024 Live Kerala News. All Rights Reserved.