ജുനൈദിന്റെ സഹോദരന്‍ കേരളത്തില്‍; പാണക്കാട്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു

ഡല്‍ഹിയില്‍ നിന്ന് ഹരിയാനയിലേക്ക് മടങ്ങവേ ബീഫ് കയ്യിലുണ്ടെന്ന് ആരോപിച്ച് ജനക്കൂട്ടം കുത്തിക്കൊലപ്പെടുത്തി പതിനാറുകാരനായ ഹാഫിദ് ജുനൈദിന്റെ സഹോദരന്‍ കേരളത്തിലെത്തി. ഇന്ന് നടക്കുന്ന മുസ്ലിം ലീഗ് റാലിയില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് സഹോദരന്‍ മുഹമ്മദ് ഹാഷിം കേരളത്തിലെത്തിയത്.
മുഹമ്മദ് ഹാഷിം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയും പികെ കുഞ്ഞാലിക്കുട്ടിയെയും സന്ദര്‍ശിച്ചു. കൊടപ്പനക്കല്‍ തറവാട്ടില്‍ വെച്ചാണ് സന്ദര്‍ശനം നടന്നത്. ന്യൂനപക്ഷ-ദളിത് പീഡനത്തിനെതിരെയാണ് ഇന്ന് ലീഗ് റാലി നടത്തുന്നത്.
ബീഫ് കയ്യിലുണ്ടെന്ന് ആരോപിച്ച് പതിനാറുകാരനായ ജുനൈദിനെ ട്രെയിനില്‍ വെച്ച് കുത്തിക്കൊല്ലുകയായിരുന്നു. പെരുന്നാളിന് മുമ്പായി ഡല്‍ഹി ജുമാ മസ്ജിദ് സന്ദര്‍ശിച്ച് മടങ്ങുമ്പോഴാണ് ട്രെയിനില്‍ വെച്ച് സഹയാത്രികരുടെ വിദ്വേഷത്തിന് ജുനൈദ് ഇരയായത്. തുഗ്ലക്കാബാദില്‍ നിന്നു നോമ്പു തുറയ്ക്കായുള്ള സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജുനൈദിനെയും ഹാഷിം, ഷാക്കിര്‍ എന്നിവരെയും ജനക്കൂട്ടം തന്നെ ആക്രമിക്കുകയായിരുന്നു. ‘ബീഫ് തീനി’കളെന്നും ദേശവിരുദ്ധരെന്നും ആക്രോശിച്ചായിരുന്നു ആക്രമണം.

© 2024 Live Kerala News. All Rights Reserved.