ഗുജറാത്തില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ടു പെണ്‍കുട്ടികളെ പിതാവിന് മുമ്പിലിട്ട് കൂട്ടബലാത്സംഗം ചെയ്തു;പീഡനം നടത്തിയത് പിതാവിനെയും പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോയശേഷം ഓടുന്ന വാഹനത്തില്‍വെച്ച്

ദഹോഡ്: കുടുംബത്തോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ഓടുന്ന വാഹനത്തിനുള്ളില്‍ പിതാവിന് മുന്നിലിട്ട് കൂട്ട ബലാത്സംഗം ചെയ്തു.13ഉം 15ഉം വയസുള്ള കുട്ടികളാണ് പീഡനത്തിന് ഇരയായത്. ഗുജറാത്തിലെ ദഹോഡ് ജില്ലയിലെ ദേവഗഡ് ബാരിയില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.പിതാവിന്റെ ബുത്പാഗ്ല ഗ്രാമത്തിലുള്ള കടയിലെത്തിയ പ്രതികള്‍ മൂവരേയും കാറിലേക്ക് വലിച്ചിടുകയായിരുന്നു.ഒരു എസ്‌യുവിയില്‍ പെണ്‍കുട്ടികളെയും പിതാവിനെയും തട്ടിക്കൊണ്ടു പോയായിരുന്നു പീഡനം നടത്തിയത്.പ്രതികളില്‍ നാലുപേര്‍ രണ്ടു മോട്ടോര്‍ സൈക്കിളുകളിലായി കാര്‍ പിന്തുടരുകയായിരുന്നു.സംഭവത്തിനു പിന്നില്‍ 13 പേരുണ്ടെന്നാണ് പൊലീസ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് അഞ്ചു പേരെ അറസ്റ്റ് ചെയ്തു. ബലാത്സംഗത്തിന് ശേഷം പിതാവിനെയും പെണ്‍മക്കളെയും പ്രതികള്‍ മന്ധാവ് ഗ്രാമത്തിലെ ആളൊഴിഞ്ഞ ഭാഗത്ത്  ഇറക്കിവിടുകയായിരുന്നു.പെണ്‍കുട്ടികളെ പോലീസ് പിന്നീട് ദേവ്ഗര്‍ ബാരിയയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുമാര്‍ ബാരിയ, ഗണപത് ബാരിയ, സുരേഷ് നായ്ക്ക്, ഗോപിസിംഗ് ബാരിയ എന്നിവരെ അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്ക് വേണ്ടി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കൂട്ടബലാത്സംഗത്തിനും കുട്ടികള്‍ക്കെതിരേയുള്ള അതിക്രമത്തിനും 13 പേര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നു.കുടുംബത്തോടുള്ള വൈരാഗ്യമാണ് അക്രമത്തിനു കാരണമെന്നാണ് പൊലീസ് പറയുന്നത്. നിരോധിത മദ്യം വിറ്റതിന് പെണ്‍കുട്ടികളുടെ സഹോദരനെ പോലീസ് അറസ്റ്റു ചെയ്തിരുന്നെന്നും പ്രതികളിലൊരാളായ കുമാത് ബാരിയാണ് തനിക്കു മദ്യം തന്നതെന്ന് പിതാവ്‌ പൊലീസിനു മൊഴി നല്‍കിയിരുന്നെന്നും ഇതിന്റെ പ്രതികാരമായാണ് കുടുംബത്തെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.

© 2024 Live Kerala News. All Rights Reserved.