‘പെണ്‍ഭ്രൂണ’ത്തോട് കൊടും ക്രൂരത; മഹാരാഷ്ട്രയില്‍ പുഴയില്‍ ഉപേക്ഷിച്ച 19 ഭ്രൂണങ്ങള്‍ കണ്ടെത്തി

സംഗ്ലീ: മഹാരാഷ്ട്രയിലെ സംഗ്ലിക്ക് സമീപമുള്ള പുഴയില്‍ 19 പെണ്‍ഭ്രൂണങ്ങള്‍ ഒഴുക്കിയ നിലയില്‍ പൊലീസ് കണ്ടെത്തി. ഗര്‍ഭച്ഭിദ്രത്തിനിടെ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഈ ക്രൂരത പൊലീസ് കണ്ടെടുത്തത്. ഗര്‍ഭച്ഛിത്രം നടത്തിയ ശേഷം ഇവിടെ കുഴിച്ചിട്ടതായാണ് സംശയിക്കുന്നത.് .പെണ്‍കുഞ്ഞാണെങ്കില്‍ ഗര്‍ഭച്ഛിത്രം ചെയ്തു നീക്കാന്‍ സ്വകാര്യ ആശുപത്രി അധികൃതര്‍ ഒത്താശ ചെയ്യുന്നതായും സൂചനയുണ്ട്.കഴിഞ്ഞ ഫെബ്രുവരി 28 ന് ഗര്‍ഭച്ഛിത്രത്തിനിടെ 26 കാരിയായ യുവതി കൊല്ലപ്പെട്ട സംഭവം ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നതായി ഗ്രാമീണര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.ഡോ. ബാബാസാഹേബ് ഖിദ്രാപുരെ എന്ന ഹോമിയോ ഡോക്ടറുടെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അബോര്‍ഷനിടെ ഗര്‍ഭിണി മരിച്ചത്. മൂന്നാമത്തെ തവണയും പെണ്‍കുട്ടിയാണ് ജനിക്കാന്‍ പോകുന്നതെന്നറിഞ്ഞ ഭര്‍ത്താവ് പ്രവീണ്‍ ജാംഡാഡെയാണ് ഗര്‍ഭം അലസിപ്പിക്കാനായി യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. ഗര്‍ഭിണിയുടെ പിതാവായ സുനില്‍ ജാധവിനോട് ഗര്‍ഭം അലസിപ്പിക്കുന്ന കാര്യം അറിയിച്ചു. പിതാവ് വിയോജിച്ചെങ്കിലും പ്രവീണ്‍ ഭാര്യയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു.പ്രവീണിനും ഡോക്ടര്‍ക്കും എതിരേ കേസ് എടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.