മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പനീര്‍ശെല്‍വം എന്തു കൊണ്ട് ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത അന്വേഷിച്ചില്ല?പനീര്‍ശെല്‍വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി സ്റ്റാലിന്‍

കോയമ്പത്തൂര്‍: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഒ.പനീര്‍ശെല്‍വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ഡി.എം.കെ നേതാവും പ്രതിപക്ഷ നേതാവുമായ എം.കെ സ്റ്റാലിന്‍ രംഗത്ത്. പനീര്‍ശെല്‍വം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എന്തു കൊണ്ട് ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത അന്വേഷിച്ചില്ല. മുഖ്യമന്ത്രി സ്ഥാനം നഷ്ടമായതിനു ശേഷം ഇക്കാര്യം പറയുന്നത് ശരിയല്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.ജയലളിതയുടെ പേര് പനീര്‍ശെല്‍വം ഉപയോഗിക്കുകയാണെന്നും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നതിനുള്ള തന്ത്രമാണിതെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. പനീര്‍-ശശികല പോര് നടക്കുമ്പോള്‍ പന്നീര്‍സെല്‍വത്തെ അനുകൂലിച്ചു കൊണ്ട് രംഗത്തെത്തിയ ഡി.എം.കെ ആ കൂട്ട് ഉപേക്ഷിക്കുകയാണെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ വിലയിരുത്തല്‍.രണ്ടുദിവസം മുമ്പ് ജയലളിതയുടെ പിറന്നാള്‍ ദിനത്തില്‍ തമിഴ്‌നാട് മുഖമന്ത്രി എടപ്പാടി കെ.പളനി സ്വാമി ജയലളിതയുടെ ഓര്‍മയ്ക്കായി 69ലക്ഷം രൂപ ചിലവിട്ട് മരതൈകള്‍ വച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടിരുന്നു. അഴിമതിക്കേസില്‍ കുറ്റക്കാരിയാണെന്ന് സുപ്രീം കോടതി കണ്ടെത്തിയ ഒരാളുടെ ചിത്രങ്ങള്‍ ഇനിയും ഉയര്‍ത്തിപിടിക്കുന്നത് ശരിയല്ല എന്ന് സ്റ്റാലില്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.