വരുണ്‍ ഗാന്ധിയുടേതെന്നു സംശയിക്കുന്ന നഗ്നചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു; പുറത്തായ ദൃശ്യങ്ങള്‍ ലൈംഗികത്തൊഴിലാളിക്കൊപ്പമുള്ള കിടപ്പറ രംഗങ്ങള്‍

ന്യൂഡല്‍ഹി: ലൈംഗികത്തൊഴിലാളിക്കൊപ്പം ബിജെപി എംപി വരുണ്‍ ഗാന്ധിയുടേതെന്നു സംശയിക്കുന്ന നഗ്നചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു.ദേശീയ ഓണ്‍ലൈന്‍ മാധ്യമമായ നാരദന്യൂസിന്റെ ഇംഗ്ലീഷ് വെബ്‌സൈറ്റാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടത്. വരുണ്‍ ഗാന്ധിയോട് സാദൃശ്യമുള്ള പുരുഷന്റെയും യുവതിയുടെയും ഞെട്ടിക്കുന്ന ചിത്രങ്ങളാണ് പുറത്തായത്. എന്നാല്‍, ചിത്രങ്ങളിലുള്ളത് വരുണ്‍ ഗാന്ധി തന്നെയാണോ എന്ന് ഉറപ്പായിട്ടില്ല. വരുണ്‍ഗാന്ധി ഹണി ട്രാപ്പില്‍ കുടുങ്ങി രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണ പുറത്ത് വന്നിരുന്നു.ലൈംഗികത്തൊഴിലാളിക്കൊപ്പം വരുണ്‍ ഗാന്ധി അടുത്തിടപഴകുന്ന ദൃശ്യങ്ങള്‍ ഉപയോഗിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്ത് പ്രതിരോധരഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാണ് ആരോപണം.ഹണിട്രാപ്പിന്റേതെന്ന പേരിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.  സി.എഡ്മണ്ട്‌സ് അലന്‍ എന്ന ന്യൂയോര്‍ക്ക് ആസ്ഥാനമായ അഭിഭാഷകന്‍ പുറത്തുവിട്ടതാണ് ചിത്രങ്ങള്‍ എന്നാണ് കരുതപ്പെടുന്നത്. വിവാദ ആയുധ ഇടപാടുകാരന്‍ അഭിഷേക് വെര്‍മയുടെ മുന്‍ വ്യാപാര പങ്കാളിയും കൂടിയാണ് എഡ്മണ്‍സ് അലന്‍. ചിത്രത്തിന്റെ സത്യാവസ്ഥ ഇനിയും വെളിപ്പെടേണ്ടതുണ്ട്. ചിത്രങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാനായിട്ടില്ലെങ്കിലും സത്യമെന്ന് തെളിഞ്ഞാല്‍ വരുണിന്റെ രാഷ്ട്രീയഭാവി തന്നെ പ്രതിസന്ധിയിലാകും.ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപിയുെട മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് കരുതപ്പെടുന്നയാളാണ വരുണ്‍ . ഇന്ത്യന്‍ ജനതയെ അഭിസംബോധന ചെയ്ത് കഴിഞ്ഞദിവസം എഴുതിയ തുറന്ന കത്തില്‍ തനിക്കെതിരായ ആരോപണം വരുണ്‍ തള്ളിയിരുന്നു.

© 2024 Live Kerala News. All Rights Reserved.