ഏഴു പതിറ്റാണ്ടുകള്‍ക്ക് ശേഷം ഗ്രാമത്തില്‍ വൈദ്യുതി എത്തിയെന്ന് പ്രധാനമന്ത്രി; ഇതുവരെ വൈദ്യുതി എത്തിയിട്ടില്ലെന്ന് ഗ്രാമമുഖ്യന്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ നഗ്ല ഫത്തേല എന്ന ഗ്രാമത്തില്‍ ഏഴു പതിറ്റാണ്ടുകള്‍ക്ക് ശേഷം വൈദ്യുതി എത്തിയെന്ന് സ്വാതന്ത്രദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസാരിച്ചു്. എന്നാല്‍ ഇതുവരെ ഇവിടെ വൈദ്യുതി എത്തിയിട്ടില്ലെന്ന് ഗ്രാമമുഖ്യന്‍ വ്യക്തമാക്കി.
പരാമര്‍ശം വസ്തുതാവിരുദ്ധമാണെന്ന് തെളിഞ്ഞതോടെ പ്രസംഗത്തിലെ പരാമര്‍ശം തിരുത്തി സര്‍ക്കാര്‍ വാര്‍ത്തക്കുറിപ്പ് ഇറക്കി.

സ്വാതന്ത്രദിന പ്രസംഗത്തിനിടെ വികസനത്തിനെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത് ഇങ്ങനെ. ഡല്‍ഹിയില്‍ നിന്നു മൂന്നുമണിക്കൂര്‍ യാത്രയേയുള്ളൂ നഗ്‌ല ഫത്തേല എന്ന ഗ്രാമത്തിലേക്ക്. എന്നാല്‍ സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷം കഴിയേണ്ടിവന്നു അവിടെ വൈദ്യുതി എത്താന്‍.പ്രധാനമന്ത്രിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഗ്രാമത്തിലെത്തി. 600 വീടുകളുള്ള ഗ്രാമത്തില്‍ ഇപ്പോഴും വൈദ്യുതിയെത്തിയിട്ടില്ല എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാം ജ്യോതി യോജന പദ്ധതിയില്‍ ഗ്രാമത്തില്‍ വൈദ്യുതി എത്തിച്ചു എന്നാണു രേഖകളില്‍. ഈ രേഖകള്‍ വെച്ചാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. ഇതോടെയാണു പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പത്രക്കുറിപ്പ് ഇറക്കിയത്.

© 2024 Live Kerala News. All Rights Reserved.