പ്രാര്‍ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന പള്ളി ഇമാമിനെയും സഹായിയെയും വെടിവെച്ച് കൊന്നു; ന്യൂയോര്‍ക്കില്‍ മുസ്ലിങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ പതിവാകുന്നു

ന്യൂയോര്‍ക്ക്: പ്രാര്‍ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന പള്ളി ഇമാമിനെയും സഹായിയെയും അജ്ഞാതന്‍ വെടിവെച്ച് കൊന്നു. ന്യൂയോര്‍ക്ക് ക്വീന്‍സിലെ മുസ്ലിം പള്ളിക്ക് സമീപമാണ് വെടിവെയ്പ് നടന്നത്. പ്രാര്‍ത്ഥനയ്ക്ക് ശേഷം റോഡിലൂടെ നടന്ന് പോവുകയായിരുന്ന ഇമാം മൗലാമാ അക്കോന്‍ജിയേയും സഹായിയേയുമാണ് വെടിവെച്ച് കൊന്നത്. പിന്നില്‍ നിന്നെത്തിയ അക്രമി ലക്ഷ്യം തെറ്റാതെ ഇരുവരുടേയും തലയിലാണ് നിറയൊഴിച്ചത്. ഇരുവരേയും ഉടന്‍ തന്നെ ജമൈക്ക മെഡിക്കല്‍ സെന്ററില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് വര്‍ഷം മുമ്പ് ബംഗ്ലാദേശില്‍ നിന്നും ന്യൂയോര്‍ക്കിലെത്തിയ ആളാണ് ഇമാം. സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട അക്രമിക്കായി അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു. സംഭവസ്ഥലത്ത് തടിച്ചുകൂടിയ മുസ്ലിങ്ങള്‍ നീതി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധപ്രകടനം നടത്തി. ന്യൂയോര്‍ക്കില്‍ മുംസ്ലിംങ്ങള്‍ക്ക് നേരെയുള്ള വര്‍ഗീയ ആക്രമണങ്ങള്‍ ലവ്യാപകമായ സാഹചര്യത്തില്‍ ആശങ്കയിലാണ് ഇവിടുത്തെ മുസ്ലിം സമൂഹം.

© 2024 Live Kerala News. All Rights Reserved.