മുഹമദ് അസ്ലത്തെ കൊലപ്പെടുത്താനെത്തിയ വാഹനത്തിന്റെ ഉടമ ബേപ്പൂര്‍ സ്വദേശി; ആറംഗസംഘമെത്തിയ ഇന്നോവ കാറിനെച്ചുറ്റിപ്പറ്റി അന്വേഷണം

നാദാപുരം: തുണേരി ഷബിന്‍ വധക്കേസില്‍ പ്രതിയായിരുന്ന മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ മുഹമദ് അസ്‌ലമിനെ കൊലപ്പെടുത്താന്‍ അക്രമി സംഘമെത്തിയ ഇന്നോവ കാറിന്റെ ആര്‍സി ഉടമ ബേപ്പൂര്‍ സ്വദേശിയെന്ന് പൊലീസ് കണ്ടെത്തി. കോഴിക്കോട് ബേപ്പൂര്‍ സ്വദേശിയാണ് കാറിന്റെ ആര്‍സി ഉടമ. രണ്ടുവര്‍ഷം മുന്‍പ് വാഹനം മറിച്ചുവിറ്റെന്ന് ഇയാള്‍ പൊലീസിനു മൊഴി നല്‍കി. അതേസമയം, വാഹനം രണ്ടോ മൂന്നോ തവണ കൈമാറ്റം ചെയ്യപ്പെട്ടതായാണ് വിവരം. വാഹനം അവസാനം വാങ്ങിയ വ്യക്തി ആരാണെന്നുള്ള വിവരം ലഭ്യമായിട്ടില്ല. പക്ഷേ ആര്‍സി മാറിയിട്ടില്ല.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അസ്‌ലമിനെ ഒരു സംഘംപേര്‍ ചേര്‍ന്ന് വെട്ടി കൊലപ്പെടുത്തിയത്. ആറംഗ സംഘമാണു കൊല നടത്തിയതെന്നാണു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ചു പേര്‍ കാറില്‍നിന്നിറങ്ങി അസ്ലമിനെ വെട്ടുകയും ഒരാള്‍ കാര്‍ ഓടിക്കുകയുമാണു ചെയ്തതെന്നാണു ദൃക്‌സാക്ഷി മൊഴി. അസ്‌ലമിന്റെ കൂടെയുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഷിബിന്‍ വധക്കേസില്‍ മൂന്നാം പ്രതിയായ അസ്ലത്തെ കോടതി വെറുതെ വിട്ടിരുന്നു.

© 2024 Live Kerala News. All Rights Reserved.