തൃശൂരില്‍ നിന്ന് കണാതായ വീട്ടമ്മ കോയമ്പത്തൂരില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു; കൊലപാതകമെന്ന് പൊലീസ്; കാമുകന്‍ പിടിയില്‍

കോയമ്പത്തൂര്‍: തൃശൂരില്‍ നിന്നു കാണാതായ വീട്ടമ്മ കോയമ്പത്തൂരില്‍ ദുരൂഹസാഹചര്യത്തിലാണ് ആശുപത്രിയില്‍വച്ച് മരിച്ചത്. ചേറ്റുപുഴ സ്വദേശിനി ലോലിത (42) യെ ബുധനാഴ്ച രാത്രിയാണ് കാണാതായത്. ഇന്നലെ രാത്രി പൊള്ളാച്ചി ആര്‍എസ് കനാല്‍ റോഡരികിലുള്ള പറമ്പില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ലോലിതയെ നാട്ടുകാര്‍ ആശുപത്രിയിലാക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കാമുകന്‍ തൃശൂര്‍ സ്വരാജ് റൗണ്ടില്‍ ഓടുന്ന ടെംപോ ട്രാവലറിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. വിഷം നല്‍കിയും ശ്വാസം മുട്ടിച്ചുമാണ് കൊന്നതെന്ന നിഗമനത്തിലാണു പൊലീസ്. പിടിയിലായയാള്‍ ലോലിതയില്‍നിന്നു സ്വര്‍ണവും പണവും കടം വാങ്ങിയിരുന്നു. ഇതു തിരിച്ചുവാങ്ങുന്നതിന് ലോലിത ശ്രമിക്കുകയും ചെയ്തു. തുടര്‍ന്നിവരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കൊലപാതകമെന്നാണു പ്രാഥമിക നിഗമനം. വീട്ടില്‍നിന്നു പോകുമ്പോള്‍ ലോലിത ആഭരണങ്ങള്‍ എടുത്തിരുന്നു. ഈ ആഭരണങ്ങള്‍ ഇപ്പോള്‍ കാണാനില്ല. മകളെ കാണാനില്ലെന്നു പറഞ്ഞു ലോലിതയുടെ അമ്മ രണ്ടു ദിവസങ്ങള്‍ക്കു മുന്‍പു പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നുവരികയായിരുന്നു. വീട്ടിലേക്ക് ഇനി വരുന്നില്ലെന്നു ഫോണിലൂടെ അമ്മയെ വിളിച്ചറിയിച്ചിരുന്നു. തൃശൂര്‍ സ്വരാജ് റൗണ്ടിലെ തുണിക്കടയില്‍ ജീവനക്കാരിയായ ലോലിത രണ്ടു കുട്ടികളുടെ അമ്മയാണ്.

© 2024 Live Kerala News. All Rights Reserved.