കോടതി ഉത്തരവുമായി എത്തിയ ഇടുക്കി എഡിഎമ്മിന് ബിജിമോള്‍ എംഎല്‍എയുടെ മര്‍ദ്ദനം

തൊടുപുഴ: കോടതി ഉത്തവ് പ്രകാരം മുണ്ടക്കയം ടിആര്‍ ആന്‍ഡ് ടി റബര്‍ എസ്‌റ്റേറ്റിന്റെ ഗെയ്റ്റ് പുന:സ്ഥാപിക്കാനെത്തിയ എഡിഎമ്മിനെ ഇ.എസ്. ബിജിമോള്‍ എംഎല്‍എ പിടിച്ചുതള്ളി. ഗെയ്റ്റ് സ്ഥാപിക്കാന്‍ പൊലീസിന്റെ സഹായം തേടിയ ഇടുക്കി എഡിഎം മോന്‍സി പി. അലക്‌സാണ്ടറെയാണ് രണ്ടു കയ്യിലും ബലമായി പിടിച്ച് ബിജിമോള്‍ തള്ളിമാറ്റിയത്.
നാട്ടുകാരുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞു തോട്ടം ഉടമ ഗെയ്റ്റ് സ്ഥാപിച്ചുവെന്ന പരാതിയില്‍, തോട്ടത്തിനു മുന്‍പിലെ ഗെയ്റ്റ് പൊളിച്ചുനീക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ഇന്നലെ ആര്‍ഡിഒ ഗെയ്റ്റ് പൊളിച്ചുമാറ്റി. എന്നാല്‍, ഈ ഉത്തരവിനു സ്‌റ്റേ കിട്ടിയതോടെ ഗെയ്റ്റ് പുന:സ്ഥാപിക്കാന്‍ രാവിലെ എഡിഎം സ്ഥലത്തെത്തി.

ഇതിനെതിരെ ഇ.എസ്. ബിജിമോളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചപ്പോഴാണു സംഘര്‍ഷമുണ്ടായയത്. എഡിഎമ്മുമായി നടത്തിയ വാക്കേറ്റത്തിനൊടുവില്‍ ബിജിമോള്‍ എഡിഎമ്മിനെ പിടിച്ചു തള്ളുകയായിരുന്നു. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.

© 2024 Live Kerala News. All Rights Reserved.