ബിജെപി നേതാവിന്റെ ക്രൂരതയ്ക്കിരയായ ‘ശക്തിമാന്’ പ്രതിമയൊരുങ്ങി; റിസ്പൗന ചൗക്കിലാണ് 400 കിലോ ഭാരം വരുന്ന പ്രതിമ സ്ഥാപിച്ചിരിക്കുന്നത്

ഡെറാഡൂണ്‍: ബിജെപി നേതാവ് കാല്‍ തല്ലിയൊടിക്കുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്ത ശക്തിമാന്‍ എന്ന കുതിരയ്ക്ക് പ്രതിമയൊരുങ്ങി. ഉത്തരാഖണ്ഡ് പൊലീസാണ് തങ്ങളുടെ പ്രിയപ്പെട്ട ശക്തിമാന് പ്രതിമയിലൂടെ ‘ പുനര്‍ജന്മം’ നല്‍കിയത്. ഉത്തരാഖണ്ഡിലെ റിസ്പൗന ചൗക്കിലാണ് 400 കിലോ ഭാരം വരുന്ന പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഒറീസ ശില്പികളായ ഫക്കീര്‍ ചന്ദ്, കലി ചന്ദ് എന്നിവരാണ് ശക്തിമാന് ജീവന്‍ നല്‍കിയത്. ഏകദേശം അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് പ്രതിമ നിര്‍മ്മിച്ചത്.

പൊലീസ് പരേഡിനിടെ മസൂറിലെ ബിജെപി എംഎല്‍എ ഗണേഷ് ജോഷിയായിരുന്നു ശക്തിമാന്റെ കാല് തല്ലിയൊടിച്ചത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു സംഭവം. പരിക്കേറ്റ കാല്‍ മുറിച്ചു മാറ്റി കൃത്രിമ കാലുമായി ശക്തിമാന്‍ കുറച്ചു ദിവസങ്ങളെ അതിജീവിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഏപ്രില്‍ 20 നാണ് ശക്തിമാന്‍ വിടപറഞ്ഞത്.

© 2024 Live Kerala News. All Rights Reserved.