200 ശതമാനത്തിലധികം സ്വത്ത് വര്‍ധന; ബിനാമിപേരില്‍ ഭൂമി വാങ്ങിക്കൂട്ടി; മുന്‍മന്ത്രി സിഎന്‍ ബാലകൃഷ്ണന്റെ പി എ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചു; ലിജോ ജോസഫിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

തൃശൂര്‍: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ സഹകരണ മന്ത്രി സി.എന്‍ ബാലകൃഷ്ണന്റെ പി.എ ലിജോ ജോസഫിന്റെ വീട്ടിലാണ് വിജിലന്‍സ് റെയ്ഡ് നടത്തിയത്. ഇയാള്‍ അനധികൃത സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. അഞ്ച് വര്‍ഷത്തിനിടെ 200 ശതമാനത്തിലധികം ലിജോ ജോസഫിന് സ്വത്ത് വര്‍ധനയുണ്ടായി. ബിനാമി പേരില്‍ വ്യാപകമായി ഭൂമി വാങ്ങിക്കൂട്ടിയതായും കണ്ടെത്തിയിട്ടുണ്ട്.
തൃശൂര്‍ ജില്ലയിലെ മൂന്ന് സ്ഥലങ്ങളിലായി ലിജോ ഒരു കോടിയിലേറെ രൂപ വില വരുന്ന ഭൂമി വാങ്ങിയതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ ജേകബ് തോമസിന്റെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. എറണാകുളം വിജിലന്‍സ് സ്പെഷ്യല്‍ സ്‌ക്വാഡാണ് രാവിലെ റെയ്ഡ് നടത്തിയത്. അഴിമതി ആരോപണം നിലവിലുള്ള മറ്റ് മുന്‍ മന്ത്രിമാരുടെ പി.എ മാര്‍ക്കും സെക്രട്ടറിമാര്‍ക്കുമെതിരെ അന്വേഷണമുണ്ടാകുമെന്നാണ് വിവരം.

© 2024 Live Kerala News. All Rights Reserved.