കടം വാങ്ങിയ പണം മുതലാകാന്‍ വിധവയെ ഒരുവര്‍ഷത്തോളം കൂട്ടബലാത്സംഘം ചെയ്തു; ആവശ്യം കഴിഞ്ഞപ്പോള്‍ കൊന്ന് കെട്ടിത്തൂക്കി

ലക്‌നൗ: കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ കഴിയാതിരുന്ന വിധവയെ അത് മുതലാക്കാനെന്ന പേരില്‍ ഒരു വര്‍ഷത്തോളം പലിശക്കാരനും സുഹൃത്തുകളും കൂട്ടമാനഭംഗപ്പെടുത്തിയത്. അതിന് ശേഷം കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു. ആത്മഹത്യയെന്ന് തോന്നിക്കാനാണ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സ്ത്രീയെ മരത്തില്‍ കെട്ടിത്തൂക്കിയത്. ഉത്തര്‍പ്രദേശിലെ ഹസിപൂര്‍ ഗ്രാമത്തിലാണ് സംഭവം. ലത ദേവിയാണ് ഈ ക്രൂരതയ്ക്കിരയായത്. 10 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച ലത മകളുടെ വിവാഹ ആവശ്യത്തിനായി ഭൂമി വിറ്റിട്ടും പണം തികയാതെ വന്നപ്പോഴാണ് 20,000 രൂപ കടം വാങ്ങിയത്. 15 ശതമാനം പലിശയ്ക്കാണ് പണമെടുത്തത്. പെണ്‍കുട്ടിയുടെ വിവാഹത്തിന് ഒരു മാസത്തിനു ശേഷം പലിശക്കാരന്‍ ലതയോട് പണം ആവശ്യപ്പെട്ടു. എന്നാല്‍ പണം ഉടന്‍ തിരികെ നല്‍കാന്‍ ഇവര്‍ക്കാകുമായിരുന്നില്ല. താനുമായി ലൈംഗീക ബന്ധത്തിന് തയാറായാല്‍ പണം ആവശ്യപ്പെടില്ലെന്നു പലിശക്കാരന്‍ പറഞ്ഞു. വഴങ്ങാത്ത ഇവരെ പലിശക്കാരന്‍ ഭീഷണിപ്പെടുത്തി നിരവധിതവണ പീഡിപ്പിച്ചു. എന്നാല്‍ പിന്നീട് പലിശക്കാരന്‍ മറ്റൊരു സുഹൃത്തുമായി എത്തി. തുടര്‍ന്ന് ഇയാളുടെ നിരവധി സുഹൃത്തുക്കളും. അങ്ങനെ ഏതാണ്ട് ഒരു വര്‍ഷത്തോളം പലരും പീഡനം തുടര്‍ന്നു. അവസാനം പൊലീസിനെ കാര്യങ്ങള്‍ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് സ്ത്രീയെ പലിശക്കാരന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. പിന്നീട് ആത്മഹത്യയാണെന്ന് തോന്നിപ്പിക്കാന്‍ മൃതദേഹം മരത്തില്‍കെട്ടിത്തൂക്കി. എന്നാല്‍ പലിശക്കാരന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ ഇതുവരെ പിടികൂടാനിയിട്ടില്ല. ഉന്നതങ്ങളില്‍ സ്വാധീനമുള്ള ഇയാളെയും കൂട്ടരെയും പൊലീസിന് തൊടാനാവാത്തതില്‍ വ്യാപക പ്രതിഷേധമാണുയരുന്നത്.

© 2024 Live Kerala News. All Rights Reserved.