തമിഴ്‌നാട്ടില്‍ 570 കോടി രൂപയുമായി പോകുകയായിരുന്ന മൂന്ന് കണ്ടെയ്‌നര്‍ ലോറികള്‍ തടഞ്ഞുവച്ചു; പണത്തിന്റെ ഉറവിടം വ്യക്തമായില്ല

ചെന്നൈ: 570 കോടി രൂപയുമായി പോകുകയായിരുന്നു മൂന്ന് കണ്ടെയ്‌നര്‍ ലോറികളാണ് തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ തടഞ്ഞുവെച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു. തിരുപ്പൂര്‍ ജില്ലയില്‍ വെച്ചാണ് ലോറികള്‍ പിടിച്ചത്. വിജയവാഡയിലേക്ക് കൊണ്ടുപോകുന്ന സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണമാണ് ലോറികളില്‍ ഉള്ളതെന്ന് ലോറി ഡ്രൈവര്‍മാര്‍ പറയുന്നു. ഇതുവരെ കണ്ടെയ്‌നര്‍ ലോറികള്‍ തുറന്നിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസര്‍ രാജേഷ് ലക്കോനി പറഞ്ഞു. ലോറികള്‍ തടഞ്ഞുവെച്ചിട്ടേ ഉള്ളൂവെന്നും പിടിച്ചെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രേഖകള്‍ വ്യക്തമാണെങ്കില്‍ ലോറികള്‍ വിട്ടയക്കുമെന്നും രാജേഷ് അറിയിച്ചു. മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതു മുതല്‍ തമിഴ്‌നാട്ടില്‍ ഇതുവരെ കണക്കില്‍പ്പെടാത്ത 100 കോടി രൂപയോളം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തിരുന്നു.

© 2024 Live Kerala News. All Rights Reserved.