യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തില്‍ സംസാരിക്കാന്‍ നരേന്ദ്ര മോദിക്ക് ക്ഷണം; ജൂണ്‍ എട്ടിന് മോദി സംസാരിക്കും

വാഷിങ്ടണ്‍: യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തില്‍ സംസാരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. ജൂണില്‍ അമേരിക്ക സന്ദര്‍ശിക്കുന്നവേളയില്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യാന്‍ സ്പീക്കര്‍ പോള്‍ റ്യാന്‍ ആണ് മോദിയെ ക്ഷണിച്ചത്. ഒബാമയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് മോദിയെ കോണ്‍ഗ്രസില്‍ സംസാരിക്കാന്‍ ക്ഷണിച്ചതെന്നും മിക്കവാറും ജൂണ്‍ എട്ടിനായിരിക്കും മോദി സംസാരിക്കുകയെന്നും റ്യാന്‍ അറിയിച്ചു.

ആണവ ചര്‍ച്ചയുമായി ബന്ധപ്പെട്ട സന്ദര്‍ശനത്തിനിടെയാണ് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ മോദിയെ യു.എസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തിലേക്ക് ക്ഷണിച്ചത്. സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ ക്ഷണം ലഭിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. രാജീവ് ഗാന്ധി, പി.വി നരസിംഹ റാവു, വാജപേയ്, മന്‍മോഹന്‍ സിംഗ് എന്നിവരാണ് ഇതിന് മുമ്പ് യു.എസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍. ജൂണില്‍ മോദി അമേരിക്ക സന്ദര്‍ശിക്കുമെന്നാണ് അറിയുന്നത്.മോദിയുടെ സന്ദര്‍ശനത്തിന്റെ അജണ്ട തീരുമാനിക്കാന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കര്‍ ഇപ്പോള്‍ അമേരിക്കയിലുണ്ട്.

© 2024 Live Kerala News. All Rights Reserved.