എം വി നികേഷ്‌കുമാറിന് സീറ്റില്ല; റിപ്പോര്‍ട്ടര്‍ ടിവിയിലെ അഴിമതിയും പ്രാദേശികപ്രവര്‍ത്തകരുടെ വികാരവും വിനയായി; അഴീക്കോട് എല്‍ഡിഎഫ് പൊതുസമ്മത സ്ഥാനാര്‍ഥിയെ തേടുന്നു

സ്വന്തംലേഖകന്‍

കണ്ണൂര്‍: അഴീക്കോട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം വി നികേഷ് കുമാറിനെ മത്സകരിപ്പിക്കില്ല. ജനസമ്മതനായ സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് പാര്‍ട്ടി ആലോചിക്കുന്നത്. റിപ്പോര്‍ട്ടര്‍ ചാനലില്‍ നടന്ന കോടികളുടെ അഴിമതിക്കേസ് ഒതുക്കാനാവാത്തതും അഴീക്കോട്ടെ സാധാരണപ്രവര്‍ത്തകരുടെ വികാരവും കണക്കിലെടുത്താണ് നികേഷിനെ വെട്ടിയത്. ചാനല്‍കേസുകളില്‍ പാര്‍ട്ടി ഇടപെട്ട് പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും നികേഷിനെതിരെയാണ് എല്ലാ തെളിവുകളുമെന്ന് പാര്‍ട്ടിക്ക് ബോധ്യമായി. മാത്രമല്ല അഴീക്കോട് മണ്ഡലത്തില്‍ നികേഷിനെതിരെ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുകയുമുണ്ടായി. കൂത്തുപറമ്പ് വെടിവെപ്പിന് ഉത്തരവാദിയായ എം വി രാഘവന്റെ മകന് സീറ്റുകൊടുക്കരുതെന്ന് പ്രദേശിക നേതൃത്വങ്ങള്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നു. സീറ്റ് നിഷേധിച്ചതോടെ നികേഷും പാര്‍ട്ടിയും അകന്നേക്കുമെന്നാണ് വിവരം.

© 2024 Live Kerala News. All Rights Reserved.