അവിഹിതബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു; സുഹൃത്തിന് യുവതിയോടുള്ള താല്‍പ്പര്യമാണ് പ്രകോപനത്തിന് കാരണം

പാലക്കാട്: യുവതിയുമായുള്ള അവിഹിതബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് മുണ്ടൂര്‍ വേലിക്കാട് പുലാപ്പറ്റ വീട്ടില്‍ വഹാബിന്റെ മകന്‍ സിയാര്‍(28) ആണ് മരിച്ചത്. വടക്കാഞ്ചേരി സ്വദേശിയായ ഷമീമും പരിസരവാസിയായ യുവതിയും തമ്മില്‍ ബന്ധമുണ്ടായിരുന്നു. ഷമീമും യുവതിയും തമ്മിലുള്ള ബന്ധം അറിഞ്ഞ ഒറ്റപ്പാലം സ്വദേശിയായ സുഹൃത്ത് അബാസ് യുവതിയുടെ വടക്കാഞ്ചേരിയിലെ വീട്ടിലെത്തി ഇവരോട് മോശമായി പെരുമാറി. യുവതി ഇക്കാര്യം ഷമീമിനെ അറിയിക്കുകയും ഷമീം അബാസുമായി ഫോണില്‍ വഴക്കുകൂടുകയും ചെയ്തു. തുടര്‍ന്ന് മരിച്ച സിയാറും അബാസും സുഹൃത്തുക്കളായ സാബു, അഷറഫ്, മന്‍സൂര്‍, അരുണ്‍ എന്നിവരും ചേര്‍ന്ന് ഷമീമിനെ ലക്കിടിയിലേക്ക് വിളിച്ചുവരുത്തി. ലക്കിടി മിത്രാനന്ദപുരത്തുള്ള സുഹൃത്ത് അഷറഫിന്റെ ഗൃഹപ്രവേശനത്തിന് വന്ന ഇവരെല്ലാവരും മൈതാനത്തിരുന്ന് മദ്യപിക്കുന്നതിനിടെ യുവതിയുടെ കാര്യം പറഞ്ഞ് വഴക്കിട്ടു. അടിപിടിക്കിടെ സിയാര്‍ മരിക്കുകയും ഷമീമിനും പരിക്കേറ്റു. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

© 2024 Live Kerala News. All Rights Reserved.